Pages

പാതാള്‍ പാനി




പാതാള്‍പാനിയില്‍
കുത്തിയൊലിച്ച്
പറന്നിറങ്ങിയ മഴവെള്ളം
കാല്‍ പാദങ്ങളിൽ
ഇക്കിളിയിട്ടൊഴുകി
വിഴുങ്ങിയത്
സ്വപ്നം കണ്ട് രസിച്ച
അഞ്ചു പച്ച ജീവന്‍.

മറിഞ്ഞു മറിഞ്ഞ്
ഒഴുകി മാറുമ്പോള്‍
ആർത്തിരമ്പാന്‍ കാഴ്ചക്കാര്‍
ഒടുവിലത്തെ
കാററിന്
മഴത്തുള്ളിയുടെ
കിലുക്കമായിരുന്നു.

ചുവട് തെറ്റിയ
ആണും പെണ്ണും
നിഴല്‍ നഷ്ടപ്പെട്ടവർ

പാതാള്‍പാനി*
മഴയില്‍
കലങ്ങി മറിഞ്ഞു

കലങ്ങി കരഞ്ഞ
കാഴ്ച കണ്ണുകള്‍ക്ക്‌
അവസാനം വരെ
ഓര്‍ത്തു വെയ്ക്കാന്‍
സമ്മാനമായി 
അഞ്ചു കരിനിഴൽ.


*  മധ്യപ്രദേശിലെ ഇൻഡോർ -ന് അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രം  പാതാൾപാനി വെള്ള ച്ചാട്ടം. വെള്ളം ഒഴുകി എത്തുന്ന കുഴിയ്ക്ക് പാതാളത്തോളം ആഴമുണ്ട് എന്ന് സങ്കൽപം. 19-7-2011 ൽ പെട്ടെന്നുണ്ടായ   വെള്ള പൊക്ക ത്തിൽ 3 പേർ ഒഴുകി പോയി.
.... 

കാമിനി

കാമിനി


നീല മിഴികളില്‍
അഞ്ജനം തേയ്ക്കുമ്പോള്‍
എന്തായിരിയ്ക്കും അവളുടെ മനസ്സില്‍
കുത്തിയൊഴുകുന്ന
വെള്ളചാട്ടത്തിലെന്നപോലെ
പുഞ്ചിരിച്ചു മുടി കോതുമ്പോള്‍
ഏതു പാല്‍കിനാവാണു കണ്ടിരുന്നത്‌

വെറുതേ നേരം പോക്കിന്
പച്ച മണ്ണില്‍ കുഴച്ചു തീര്‍ത്ത
കാമിനിയ്ക്ക്
ആരായിരുന്നു കണ്ണാടി
ആര്‍ത്തിരമ്പി കളിയ്ക്കുന്ന തിരമാലകള്‍ക്ക്
നഗ്നയായ മണൽ രൂപത്തിനോട്
തീരാത്ത  പ്രണയം.

കടല്‍ കാറ്റ് കവിളില്‍
ഒരു ചുമ്പനം  നല്‍കി
അധരത്തില്‍ നിന്നും
അറിയാതെ മന്ദസ്മിതം

തിരക്ക് കൂടിയപ്പോള്‍
മൂടിപ്പുതച്ച് അവളുറങ്ങി
യാമാന്ത്യത്തില്‍ തിരമാലകള്‍
ഉള്‍ക്കടലിലേക്കവളുമായി
കൈകോര്‍ത്ത് യാത്രയായി.

.............. വിശ്വം.

രാജബുദ്ധി രാജ്യസുരക്ഷ

രാജബുദ്ധി രാജ്യസുരക്ഷ


രാജാവ് ഭരിയ്ക്കുമ്പോൾ
രാജ്യം
ബുദ്ധി
സ്വത്ത്
പ്രജ
രാജ്യ സുരക്ഷ
എല്ലാം ഭഗവാന്‍ കാക്കുന്നു


രാജകല്‍പ്പന
വിളംമ്പരം
കുറുനരിയുടെ
ഓരിയിടല്‍.
എല്ലാം പ്രജകള്‍ കേള്‍ക്കുന്നു


അന്നത്തിന്
പുത്തരികണ്ടം
ദേശം
ദാസന്‍റെ കാണിയ്ക്ക
വിദേശി
കടത്താതെ
എത്ര നൂറ്റാണ്ടുകള്‍
നിലവറകളില്‍
നൂറ്റാണ്ടുകളായി
തരിപോലും
എടുക്കാതെ

തന്നവർ
"എന്‍റെ വക" യെന്ന്
 എഴുതിയില്ല.
എല്ലാം
ഭദ്രമായി
രേഖകളാക്കി

പ്രജകള്‍ ഭരിയ്ക്കുമ്പോൾ
വിസ്മയങ്ങൾ
വിളിച്ചുകൂവുന്നു
ശ്രീ പത്മനാഭാ
നീ സമ്പന്നന്‍
ത്രിലോകത്തും
കണ്ണഞ്ചിപ്പി ച്ച്
പാലാഴി
ധനത്തിനായി
പ്രജാപതികള്‍
വരിവിട്ട്
ഓടുന്നു.

......