Pages

"മാവേലി നാട് വാണിരുന്നെങ്കില്‍"

"മാവേലി നാട് വാണിരുന്നെങ്കില്‍"


ഓണക്കിളി ചിലച്ചു
തുമ്പയും തുമ്പിയും
കണ്ടില്ലെന്ന്
മഞ്ഞ ക്കസവുകള്‍

ഓണത്തിന്
പായസവും
പരിപ്പും വെയ്ക്കാന്‍
പാദസരം വില്‍ക്കാന്‍
അമ്മ പോയി

തൂശ്ശനിലയിട്ട്
വിളക്കുകത്തിച്ചു
പുറത്തൂണുകൊടുത്തില്ലെ ങ്കി ല്‍
പാഴ്ജന്മ മാകുമെന്ന് മുത്തശ്ശി
അപ്പുപ്പനും കൂട്ടരും
വിരുന്നു കാക്കകളായെത്തും.

പൊന്നിന്റെ വില കേട്ടാല്‍
കാണം വില്‍ക്കാന്‍ തോന്നില്ല.
നില വിളിയ്ക്കുന്ന
മകള്‍ക്കുവേണ്ടി അമ്മ
ഓണമൊരുക്കാന്‍ മുത്തശ്ശിയുടെ
പാദസരം പൊതിഞ്ഞ്

പൂനിലാവ്‌
മുറ്റത്തു ചിരിച്ചു
നിലാവെളിച്ചത്തില്‍
മറന്നു പോയ വഴികളില്‍
പേടിച്ചു മിഴിതുറന്ന
ഓണത്തുമ്പി
അമ്മയുടെ നിഴൽ തേടി 
അമ്മുമ്മക്കഥകള്‍ കേട്ടു

ആരാണീ .. ..മാവേലി
ഓണത്തിന് നാട്ടിൽ വരുമോ 
.അടുത്ത ഓണത്തിനെങ്കിലും
"മാവേലി നാട് വാണിരുന്നെങ്കില്‍"

.. .... ... ....