Pages

പോകുമ്പോൾ


പോകുമ്പോൾ


പോകുമ്പോൾ
ഒന്നും കരുതില്ല
അടഞ്ഞ പെട്ടിക്കുള്ളിൽ
ഒറ്റയ്ക്ക്

പക്ഷേ ഒന്നുണ്ട്
ഉപേക്ഷിച്ചുപോയത്
ഓർമ്മകളിൽ തങ്ങിനിൽക്കും
അതിൽ
ചിരിക്കുന്ന ഒരദ്ധ്യാപകനും
ചിതറുന്ന കുറേ ജീവനും
ഇറങ്ങി നടക്കും  



 

പ്രണാമം

പ്രണാമം

ചോദിക്കുന്നില്ലൊന്നും ചോദ്യമായ്
ഉദിക്കുന്നില്ലൊന്നും ഇരുട്ടിനായ്
അന്തിവന്നർക്കനെകൂട്ടികടന്നപ്പോൾ
സന്താപത്തോടെ കൂപ്പുന്നു ഭൂതലം

നടൻ

നടൻ 

വാടാതിരിക്കാൻ
കഴിയില്ല പൂവിന്

കേടായഞെട്ടാൽ
കൊഴിയുന്ന പോലെന്നും

കാലം വിളിക്കുമ്പോൾ
പൂമരം വീഴുന്നു

കോലമഴിക്കുന്നു നാം
നടനം കഴിയവേ

മഴയോട്

മഴയോട്

എന്തേ മഴേ നീ ചിരിക്കുന്നേ
ചന്തത്തിലീയന്തി നേരത്ത്
കാന്തം കണക്കൊപ്പംകാറ്റുമായി
ശാന്തേ നിനക്കെന്താ പ്രേമമാണോ

അഗ്നിച്ചിറകുകൾ

അഗ്നിച്ചിറകുകൾ

പറക്കാനഗ്നിച്ചിറകുകൾ
മറക്കാനാവില്ല കാലമേ
കേവലം മർത്ത്യനല്ല നീ
ജീവജ്വാലാപ്രഭ,കലാമേ 

തർക്കം

 തർക്കം

കാക്കക്കൂടുള്ള മരം
മറിഞ്ഞു വീണതിന് 
കാറ്റാണോ മഴയാണോ
കുറ്റക്കാരൻ
കാക്കകൾ
തർക്കിക്കുന്നു

നീ വരുമ്പോൾ

 
നീ വരുമ്പോൾ
നീ വന്നപ്പോൾ
ഞാൻ പെട്ടെന്ന് തിരക്കിലായി

ഉണങ്ങാൻ ഇട്ടിരുന്ന
എന്റെ സ്വകാര്യതകൾ
അഴയിൽ നിന്ന്
അറയിലേക്ക് മാറ്റണമായിരുന്നു

നീ ഒളിഞ്ഞു നോക്കാറുള്ള 
മേൽക്കൂരയിൽ  
പോളീത്തീൻ പേപ്പർ
പുതക്കണമായിരുന്നു

എങ്കിലുമെന്റെ മഴേ,
ഇനി നീ വരുമ്പോൾ

കാറ്റോ കാർമേഘമോ
അടയാളമായി കാട്ടിയാൽ 
ഉമ്മറത്തിരുന്ന് 
ഒരു ചുക്കുകാപ്പികുടിച്ച്
നമ്മുക്ക് കുറച്ചുനേരം
കുശലം പറഞ്ഞിരിക്കാം

നനയുക

 നനയുക 

ആദ്യമായി
മഴ നനഞ്ഞ മനുഷ്യൻ
ആരായാലും
നനഞ്ഞ്
വല്ല മരച്ചുവട്ടിലും
നിന്നിരിക്കാം

ആദ്യമായി
കുട കണ്ടുപിടിച്ചയാൾ
ആരായാലും
കുട പിടിച്ച്
പെരുമഴയത്ത്
നനഞ്ഞിരിക്കാം

ഇപ്പോൾ
മഴ മഴയത്തും
കുട മഴയത്തും
നനഞ്ഞൊലിക്കുന്നു

സുഖം

 സുഖം

മറന്നകുട
സദസ്സിലെ ബക്കറ്റിൽ
തണുത്ത് വിറക്കുന്നത്
മഴകാട്ടിതന്നു

അങ്ങനെ നീ
പരിശുദ്ധനാകേണ്ടെന്ന്
തലയിൽ തൊട്ട്
പറയാൻ തുടങ്ങി

എന്നാലുമെന്റെ മഴേ
ഒരു നനഞ്ഞ സുഖം
 

സിദ്ധാന്തം

സിദ്ധാന്തം

ആപ്പിൾ തലയിൽ വീഴും മുമ്പ്
നീ പെയ്തിരുന്നെങ്കിൽ
ന്യൂട്ടന്റെ ആകർഷണ സിദ്ധാന്തം
മഴേ, നിൻറെ താളത്തിലായേനെ.  

നീ..

നീ..

മഴേ മഴേ നീ വെറുതേയിന്നെങ്ങിനെ
പഴുത്തിലപോലെ കൊഴിയുന്നത് ?
കുളിരുകോരുന്നല്ലോ വൃക്ഷ ശിഖരങ്ങളിൽ
കുളിർമ്മനിറയുന്നു പ്രണയനിലാവിലും. 

ഴാ ..

ഴാ ..

മഴയാണ് പറയാതെ
പുഴയെ പുണർന്നത്‌
പൊട്ടിയവളഴുക്കിൽ
മിട്ടീ,കവിയുമാനന്ദം    

രാവണാ

 രാവണാ

ആമരമീമര ആമരീമര
ആവണമീവണആവണീവണ
ആസീതയീസീത ആസീതിസാതാ
ആലക്ഷ്മമീലക്ഷ്മആലക്ഷ്മീലഷ്മ
ആമരാമണസീതാലഷ്മണാമണരാവണാ

അമ്മ മലയാളം

 അമ്മ മലയാളം

ഒന്നേ ഒന്നേ ഓർക്കുമ്പോൾ
വന്നേ വന്നേ മലയാളം
നിന്നേ വന്നീ നാവിൻ തുമ്പിൽ
പൊന്നിൻ കുലപോൽ മലയാളം

അമ്മേ ചൊല്ലൂ ആരാണീ
കമ്മലുതൂക്കും മലയാളം
കുഞ്ഞേ കുഞ്ഞേ നോക്കിക്കേ
മഞ്ഞിൻ കതിരാമലയാളം

ഇമ്മലനാട്ടിലെ കൂട്ടർക്ക്
ചുമ്മാചൊല്ലാൻ മലയാളം
വന്മതിൽതീർക്കും ലോകത്ത്
നന്മകളേകാൻ മലയാളം

ഇങ്ക്ലീഷല്ലേ  നമുക്കെല്ലാം
ചങ്കിലിരിക്കും മലയാളം
വങ്കത്തം നീ പറയരുത്
ഇങ്ക്ലീഷല്ലാ  മലയാളം
 
എങ്കിലുമമ്മേ ചൊല്ലുവത് 
മങ്ക്ലീഷല്ലേ മലയാളീ
ദോഷം ദോഷം ഓർക്കുക നീ
ഭാഷയിലമ്മ മലയാളം   
...................  വിശ്വനാഥൻ . പി .

ഗൌരി

ഗൌരി

ഗൌരിയോട് ശിവനോതിയയാക്കഥ
കർക്കിടകത്തിൽ വായിച്ചിരിക്കവേ
ഗൌരിയോടുന്നുതിരിച്ചു സൗമമായ്
ശൌര്യമുള്ളയാപാർട്ടിയിലേക്കിതാ

കൊമ്പ്

കൊമ്പ്
പിടിച്ച മുയലിനു കൊമ്പുരണ്ടെണ്ണം
പിടിച്ചു നിന്നവൻവിളിച്ചു കൂവുന്നു
പറഞ്ഞു പോയല്ലോ കൊമ്പ്, യെങ്ങനെ
പറഞ്ഞതല്ലാതാവും കൂർത്തയാശ്രവസ്സുകൾ     


 

യാത്രാക്ലേശം

 യാത്രാക്ലേശം 

ഒരായിരം കിളികൾ പറന്നാലുമാകാശം
വരികളായ് യാത്രാക്കുരുക്കിൽ തളരില്ല
ആയിരം പുഷ്പകവിമാനങ്ങളൊന്നിച്ച്
വായുവിൽപാഞ്ഞാലറിയും യാത്രാക്ലേശം 

ലക്ഷം

 ലക്ഷം

ലക്ഷ്യമൊന്നേയുള്ളല്ലോ ജീവനിൽ 
ലക്ഷമെത്താനുതകേണം കവിതയും
ഭക്ഷണം തോടാനൊക്കുന്നിതിലെങ്കിൽ
അക്ഷമനായും വാക്കുകൾ കോർത്തിടാം

ഇരുന്നാലും

ഇരുന്നാലും
 

രാജാവ് , രാജ്ഞി , മന്ത്രി വരുന്നേരം 
കാലാളിരുന്നാലും വാർത്തയാകും.
എണീക്ക, വണങ്ങ ,ചിരിക്ക , പിന്നെ
ഇരിക്ക, വല്യോരെല്ലാമിരുന്ന ശേഷം  

 
 

പ്രേമം

പ്രേമം

മധുരപ്പതിനാറിൽ
പ്രേമം അപ്പ്‌ ലോഡ്
പ്രേമം ഡൌണ്‍ലോഡ്
പ്രേമം പിടിച്ചവൻ
മധുരപ്പുലിവാലിൽ 


വള്ളം

വള്ളം

മഴയല്ലേ വീഴുന്നതെന്നു പാടം
പുഴയേനോക്കിപറഞ്ഞുപോയി
പുതുമയിതിലൊന്നുമല്ലെനിക്ക്
കതിരില്ലാനീയെന്തുവയലാണെടീ
പുഴചൊല്ലിതീർന്നതും മഴപിണങ്ങി
തുഴയെടുത്തൊന്നു കൊടുക്കാൻ തോന്നി.    

വട്ട്

വട്ട്

സോഡാകുപ്പിയിൽ
കുടുങ്ങിയത് വട്ട്
ഗ്യാസ് പുറത്ത്.

വെട്ട്

 വെട്ട്

പിടലി വെട്ടി
ഉറക്കമായിരുന്നു 
മുറിവേറ്റില്ല

കാക്ക

കാക്ക

കാക്ക കരഞ്ഞു
കൊക്ക് കുഴഞ്ഞുപോയി
കാക്കകൾ കൂടി

നിറം

 നിറം

പരിശോധിച്ചു
തൊലിയിൽ തന്നെനിറം
ചോര ചുവപ്പ്

പനി

പനി

കടുത്ത പനി
ചൂടുനോക്കിയിരുന്നാൽ
രോഗം മാറില്ല

ജയം

ജയം

എടാ ജയിച്ചോ
പറയാനുണ്ടോകുട്ടാ
നല്ല സ്കോറല്ലേ !