മുട്ടോളം പേടിയുണ്ട്
കുറുകെ കടക്കുമ്പോള്‍
പോളകയറിയ തോടുപോലെ
ട്രാഫിക്സിഗ്നലില്‍
സീബ്രലൈന്‍
അക്കരെ എത്താൻ
കാറുകൾക്കിടയിലൂടെ
കിളിത്തട്ടുകളിക്കുന്നവര്‍
ഒഴുകിതീരാതെ
പിന്നെയും ജനകൂട്ടം
ദേശാടനക്കിളികള്‍
വഴിവാണിഭം കണ്ട്
പാര്‍പ്പിട്ടു നില്ക്കും.
എന്തെല്ലാംതരം വിഭവങ്ങള്‍
നിരത്തില്‍ കണ്ണിറുക്കുന്നു.
ഫ്ലോറാ ഫൌണ്ടനില്‍
തിരക്കിപ്പോള്‍ തീരെയില്ല
അംബരചുംബികള്‍
ചെറുതായി, തലകുനിച്ച്
പഴയ പുസ്തകങ്ങള്‍
വിലപേശലില്‍ പിണങ്ങുന്നു.
വിലയില്ലാത്ത കീടങ്ങള്‍
നടപ്പാതകളില്‍ ചുരുളുന്നു
ഒഴുക്കുനിന്ന നദിയെപോലെ
ബാങ്ക് സ്ട്രീറ്റ് വിജനമായി
ജഹാംഗീറില്‍ കൂടി പോകണം
നിറങ്ങള്‍ പുല്കുന്നത്
നോക്കിനില്ക്കാന്
എല്ലാം കഴിഞ്ഞ്
നഗര കുരുക്കിൽ
കുടുങ്ങാതെ
നക്കൂരമിട്ട കപ്പലുകള്‍ കാണാൻ
ഗേറ്റ് വേയിലേക്ക്
ഒരു പൂച്ചനടത്തം.
............... വിശ്വം.