Pages

ഓര്‍മ്മ പ്പെടുത്തല്‍

ഓര്‍മ്മ പ്പെടുത്തല്‍

മിന്നാമിനിങ്ങിന്റെ വെളിച്ചത്തില്‍
ഇരുട്ടുമൂടിയ ഉള്‍ക്കാടുകളിൽ 
പകൽ കടന്നു ചെല്ലുമ്പോൾ
പേടിച്ചു മിടിയ്ക്കുന്നു  ഹൃദയം

ഉഗ്ര വിഷ സർ പ്പങ്ങളുണ്ട്
ഇലകള്‍ക്കിടയില്‍
ഓരോചുവടും പതുക്ക പതുക്കെ.

കറുത്തിരുണ്ടു മുന്നില്‍
വഴിതടഞ്ഞു നില്‍ക്കുന്നത്
മിന്നിമറയുന്ന മിന്നല്‍ പിണരുകള്‍
ഉള്‍ക്കണ്ണിലോട്ടു കുത്തിയിറക്കുന്നു.

രാത്രിയെത്തുന്നതും കാത്ത്
താളം നിലപ്പിയ്ക്കാന്‍
മഴതുള്ളികള്‍ക്കായില്ല
ഒരു നീണ്ട യാത്രയിലെന്നപോലെ
ശാന്തമായൊഴുകുന്ന കാട്ടരുവി

രക്ത മൂറ്റി ക്കുടിയ്ക്കുന്ന അട്ടകള്‍
കാല്‍ മുട്ടുകള്‍ വരെ എത്തുന്നു
മുന്നോട്ടിനിയെന്തു ദൂരം അറിയില്ല

ശക്തമാണ് കൊടുങ്കാറ്റിന്‍റെ
ചലനങ്ങള്‍ , ഹൃദയം ഓര്‍മ്മപ്പെടുത്തുന്നു.
ആത്മാവ് കുളിര്‍കാറ്റിലലിയുന്നു
ധ്യാന മുഹൂര്‍ത്തങ്ങള്‍ പേടിപ്പെടുത്തുന്നു.

ഇരുളും വെളിച്ചവും തിരിച്ചറിയാതെ
ഇരുകൈയ്യും കൊണ്ടു പൊത്തട്ടെ കണ്ണുകള്‍
മുന്നില്‍ ഹസ്തമോ പിന്നില്‍ കരടിയോ
ഹൃദയം തുളുമ്പി തൂകുന്നു
ജീവന്റെ നിര്‍മ്മല സംഗീതം.

................... വിശ്വം.

പൗര സമ്മതം

പൗര സമ്മതം
*************

ചൂണ്ടുവിരല്‍ നീട്ടുക
കരിമഷി
മനസാക്ഷിയുടെ
ചുംബനം നല്കട്ടെ
പതിഞ്ഞ അടയാളങ്ങള്‍
പുറത്തറിയുന്നതുവരെ
നിശബ്ദത
നിരത്തിലലിയട്ടെ

കിനാക്കൾ
വെറുതേ പൂക്കില്ല
നിലാവെളിച്ചത്തില്‍
നിറം തെളിയില്ല

ചൂണ്ടു വിരൽ
അറിയട്ടെ
മഷി മണം

വെറുതേ
മായ്ക്കരുത്
തല വരകള്‍.

.................. 

പുലി ജന്മം

പുലി ജന്മം


ചത്തപുലിയ്ക്ക്
പല്ലില്ലായിരുന്നു

രക്ഷപ്പെട്ട പുള്ളിമാന്‍
മലദൈവങ്ങള്‍ക്ക്
സ്തോത്രം പറഞ്ഞു.
പിന്നെയും
പുല്മേടുകള്‍തേടി

പുലികൂട്ടങ്ങള്‍
മരണകാരണം അന്വേഷിച്ചു
പുലിയുടെ നഖങ്ങള്‍
പരിശോധിച്ചു

മുതലക്കുളത്തില്‍
വീണതു മുതല്‍
കടുവയുമായി
എറ്റുമുട്ടിയത് വരെ
മൂത്തപുലി
കൂട്ടിനോക്കി

പുല്ലുതിന്നപ്പോഴും
സിംഹ പയററിലും
പല്ലുണ്ടായിരുന്നതായി
പുലിക്കുട്ടികള്‍

ശക്തമായ ചെറുത്തുനില്പ്പില്‍
മാന്‍ ചവിട്ടിയതാകാം
പല്ലുപോയതെന്ന്
പുതിയ കണ്ടെത്തല്‍

ദയയില്ലാതെ
പുള്ളിമാന്‍ കടിച്ച്
കൊലപ്പെടുത്തിയതാണ്
പുലി ദിവ്യനെയെന്ന്
പുലി മൂപ്പന്‍.

ഇനി മുതൽ
കൂട്ടം കൂടി
പിടലിയിൽ കടിച്ചു  തന്നെ
മരണമുറപ്പാക്കണമെന്ന്
അന്ത്യ വിധി

പിന്നെപ്പിന്നെ
പുലിയ്ക്ക്
മാന്‍ പേടിയില്ല

.............. വിശ്വം.

പോയോ ..?


ആദ്യം ചോദിച്ചത് ആരാണ്..?
സൈക്കിളിന്‍റെ കാറ്റുപോയപ്പോള്‍
തിരക്കില്‍ പേഴ്സ് പോയപ്പോള്‍
കണക്കു ക്ളാസ്സില്‍ തോറ്റപ്പോള്‍
ചോദിച്ചവരോടെല്ലാം
ഉത്തരം പറഞ്ഞു മടുത്തിട്ടുണ്ട്.

കടയില്‍ പോയപ്പോള്‍
സ്കൂളില്‍ പോയപ്പോള്‍
കടവില്‍ പോയപ്പോള്‍
ചന്തയില്‍ പോയപ്പോള്‍
എല്ലായ്പ്പോഴും
ഒരേ ഉത്തരം തന്നെ പറഞ്ഞിരുന്നു.

മത്തായി സാറു തോറ്റപ്പോള്‍
പെട്ടെന്ന് വിളക്കണഞ്ഞപ്പോള്‍
അവസാനത്തെ വണ്ടിയ്ക്കായെത്തിയപ്പോള്‍
വില്ലേജോഫീസറെത്തേടി എത്തിയപ്പോള്‍
ജോലിയ്ക്കായി പണംകൊടുത്തപ്പോള്‍
ഉത്തരം തളര്ത്തുന്നതായിരുന്നു.

ശ്വാസമടക്കി
വാന്കെടേ സ്റേറടിയത്തില്‍
വേള്‍ഡ് കപ്പ്‌ ക്രിക്കറ്റ്‌ കണ്ടപ്പോള്‍
ശ്രീലങ്ക ൨൭൪ രണ്സെടുത്തപ്പോള്‍
ആദ്യ വിക്കറ്റുപോയപ്പോള്‍
സച്ചിന്‍ വീണപ്പോള്‍
ഉത്തരമറിയാതെ
വെറുതെ ചോദിക്കുന്നു
പോയോ..?

................. വിശ്വം.

മലയാളം കവിത -മുമ്പേ നടന്ന കവിയ്ക്ക്...

Malayalam kavitha

Malayalam kavitha. Mumpe natanna kaviykku. -a tribute to kadamanitta- poet: viswam aryad: on record: Sukhesh ... MOV02580 ...