Pages

പൂവ്


പൂവ്


നിറങ്ങളാണ്
പൂക്കള്‍
ദളങ്ങള്‍ കൂട്ടിച്ചേര്‍ത്ത്
തൊടിയിലും പിന്നാമ്പുറങ്ങളിലും
ചിരി ച്ച് കൂട്ടം കൂടി
മുടിക്കെട്ടുകളിലും.


മണങ്ങളാണ്
പൂക്കള്‍
പകല്‍ മുഴുവൻ
പരിമളം

രാത്രി
മാസ്മരികതയുടെ
ചൂഴ്ന്നു കയററം


പേരുകളാണ്പൂക്കള്‍
വാടാമുല്ലയും
നാലുമണിയും
പാലയുംഇലഞ്ഞിയും
മറക്കാനാവാത്തവ


പശു കടിച്ചും
ചവിട്ടിയരച്ചും
പൂക്കള്‍ക്ക്
ആത്മ ബന്ധങ്ങള്‍
നഷ്ടപ്പെടുന്നു

...... വിശ്വം.

കാലം കൂട്ടിചേര്‍ത്ത ചങ്ങാതിമാര്‍ക്ക്..

കാലം കൂട്ടിചേര്‍ത്ത  ചങ്ങാതിമാര്‍ക്ക്


പൊടിഞ്ഞ 
മേല്‍വിലാസ പുസ്തകത്തില്‍
മങ്ങി മറന്നിരുന്നു ചങ്ങാതിമാർ
ഇന്നലെ
ഓരോരുത്തരായി
പൊടി തട്ടി  പുറത്തിങ്ങി 

പല തലകളും
നരച്ചിരിയ്ക്കുന്നു
വിദഗ്ദര്രുടെ തല 
കറുപ്പില്‍  മുക്കിയെടുത്തവ.
യാത്രപറയാതെ പോയ
രണ്ടുപേര്‍ ഹൃദയത്തിൽ 
ഓർമ്മക്കനലുകള്‍
കോരിയിട്ടു .

ഡ്രായിംഗ് ഹാളില്‍,
വര്‍ക്ക് ഷോപ്പിലെ ഡി..സി.മെഷീനില്‍
കറങ്ങികൊണ്ടിരുന്ന   'ലേത്തി' ല്‍
ആവി പറക്കുന്ന ഫൌണ്ടറിയില്‍
നഷ്ടപ്പെട്ട  കണ്ണീർ അളന്ന 
വെഞ്ചുറി മീറ്ററില്‍
ബാലന്‍ സാറിന്റെ ക്ലാസ്സില്‍
ഓരോരോ അടവുകളുമായി
വീണ്ടും എല്ലാവരും 
നിരന്നിരുന്നു

നിശബ്ദമായി
പരീക്ഷാ ഹാളിലായിരുന്നു
അവസാനം ഒന്നിച്ചത്
പരീക്ഷ ഫലത്തിൽ
എല്ലാ പേരുകളും
ഒന്നി ച്ച് എഴുതപ്പെട്ടു


കാറ്റിനൊപ്പം പറന്ന്
മുളപ്പൊട്ടിയ  പുതുനാമ്പുകളുമായി
ഒരു ഓര്മ്മപ്പൊക്കത്തില്‍
ഒന്നിയ്ക്കുമ്പോള്‍
എല്ലാ നാവിലും
ചോറ്റുപാത്രത്തിലെ
അതേ ഉച്ച രുചി 

    നോക്കിയാല്‍ കാണാവുന്നത്ര
    ദൂരമേ ഇനി ഈ യാത്രയില്‍
    ബാക്കിയുണ്ടാവൂ
    കൈചൂണ്ടി
    തോളില്‍ തട്ടി
    ഉറക്കെ കൂവി
    മൊബയിലൂടെ
    ഇ- മെയിലിലൂടെ
    സോഷ്യല്‍ നെറ്റ്വർക്കിലൂടെ 
    ഇനിയും ഈ യാത്ര
    മു ന്നോ ട്ട്.

    ........... വിശ്വം.

    നഗരക്കുരുക്ക്

    നഗരക്കുരുക്ക്


    മുട്ടോളം പേടിയുണ്ട്
    കുറുകെ കടക്കുമ്പോള്‍
    പോളകയറിയ തോടുപോലെ
    ട്രാഫിക്സിഗ്നലില്‍
    സീബ്രലൈന്‍

    അക്കരെ എത്താൻ
    കാറുകൾക്കിടയിലൂടെ
    കിളിത്തട്ടുകളിക്കുന്നവര്‍
    ഒഴുകിതീരാതെ
    പിന്നെയും ജനകൂട്ടം

    ദേശാടനക്കിളികള്‍
    വഴിവാണിഭം കണ്ട്
    പാര്‍പ്പിട്ടു നില്‍ക്കും.
    എന്തെല്ലാംതരം വിഭവങ്ങള്‍
    നിരത്തില്‍ കണ്ണിറുക്കുന്നു.

    ഫ്ലോറാ ഫൌണ്ടനില്‍
    തിരക്കിപ്പോള്‍ തീരെയില്ല
    അംബരചുംബികള്‍
    ചെറുതായി, തലകുനിച്ച്
    പഴയ പുസ്തകങ്ങള്‍
    വിലപേശലില്‍  പിണങ്ങുന്നു.
    വിലയില്ലാത്ത കീടങ്ങള്‍
    നടപ്പാതകളില്‍ ചുരുളുന്നു

    ഒഴുക്കുനിന്ന നദിയെപോലെ
    ബാങ്ക് സ്ട്രീറ്റ് വിജനമായി

    ജഹാംഗീറില്‍ കൂടി പോകണം
    നിറങ്ങള്‍ പുല്കുന്നത്
    നോക്കിനില്‍ക്കാന്‍

    എല്ലാം കഴിഞ്ഞ്
    നഗര കുരുക്കിൽ
    കുടുങ്ങാതെ
    നക്കൂരമിട്ട കപ്പലുകള്‍ കാണാൻ
    ഗേറ്റ് വേയിലേക്ക്
    ഒരു പൂച്ചനടത്തം.

    ............... വിശ്വം.


    കടലാക്രമണം.


     കടലാക്രമണം.


    ജലമായിരുന്നു തിരഞ്ഞത്
    കുഴിച്ചാല്‍
    കിട്ടുമെന്നായി കൂട്ടര്‍

    വള്ളിപടര്‍പ്പോ
    മരത്തണലോ ഇല്ലാതെ
    ഭൂമിയുടെ ആഴത്തിൽ


    ഒരുകുടം വെള്ളവുമായി
    മണ്ണ് കുഴിച്ചുകൊണ്ടിരുന്നു.
    കൈയ്യോളം, തലയോളം
    ആകാശം
    അകന്നകന്നു പോയി
    ജലം കണ്ടില്ല
    കുടം വറ്റിവരണ്ടപ്പോള്‍
    നിശബ്ദമായി

    കുഴിച്ച കുഴിയിൽ
    തളര്‍ന്നിരുന്നു
    കൂട്ടുനിന്ന പകലവന്‍
    കടലിലിറങ്ങി
    പാതിരാവിൽ
    നക്ഷത്ര കൂട്ടങ്ങളില്‍
    തീമഴ പെയ്തു

    അവസാനം
    ജലം തന്നെയായിരുന്നു
    ഉറക്കത്തില്‍
    കൂട്ടിനായെത്തിയത്.

    കണ്ണീര്‍ മഴ നനഞ്ഞവര്‍
    മെഴുകുതിരി  വെളിച്ചങ്ങള്‍ പേറി
    തെരുവുകളില്‍
    സ്മാരകങ്ങളില്‍
    നക്ഷത്രങ്ങള്‍ നിറച്ചു.

    .................... വിശ്വം.