Pages

പുതുവത്സ രാശംസക ള്‍.

പുതുവത്സ രാശംസക  ള്‍.


ഓടി അടു ത്തതും അക ന്നതും
പുതു വര്‍ഷം , പുലരുവോളം
പുണര്‍ ന്നതും പൂമ്പൊടി കുട ഞ്ഞതും
പുതുവത്സര ആഘോഷങ്ങ ള്‍

പ്രായമൊന്നേ റി, മെല്ലെ മാറു ന്നു
ശീല ങ്ങ ള്‍, പരാതി മനസ്സിലെഴു  ന്നു
പുതുമ കണ്ടു തീ  ര്‍ ക്കുന്നു കണ്ണുക ള്‍
കണ്ടതെല്ലാം ജിവിത ക്ലേശ്ശ ങ്ങ ള്‍

പിറക്കു ന്നു മറക്കു ന്നു
വളരു ന്നു തളരു ന്നു
പൊറുക്കുവാ ന്‍ പ്രതീക്ഷ ക ൾ
പുതു പുലരികള്‍ പൂക്കുന്നു

കഴിയുമീ  ജീവിതം
ഇരുട്ടിവെളുത്ത പോ ല്‍
പുതുമയീ  വര്‍ഷാന്ത്യത്തില്‍
കുപ്പിവാങ്ങി മിനുങ്ങിയും

എത്ര എത്ര ബ്രാണ്ടുക ള്‍
സൗഹൃദം പോ ല്‍ സുലഭമായ്
വാങ്ങി കൂടി കൊഴുപ്പി ച്ചാ ല്‍
പുതുവര്‍ഷം കേമമായ്

കണികാണേ ണ്ട  കഴിഞ്ഞെല്ലാം
രാത്രിയില്‍, പുതു പുലരിയുറങ്ങി യും
ഉണർ ന്നിനിയടുത്ത വര്‍ഷാന്ത്യം
നേരുന്നു  പുതുവത്സരാശംസകള്‍.
.... 

നിലനില്പ്


 നിലനില്പ്

കൊടുങ്കാറ്റുകള്‍
പറയാതെ തന്നെ
തണുപ്പ്  മൂടിയ
ഭൂമിയെ തഴുകുന്നു.

ഉയരുന്ന ജലവിതാനത്തില്‍
നിലയ്ക്കുന്നു
ഇടയ്ക്കിടയ്ക്ക്
ജീവിതം.

കടലും
കരയും
ഒന്നും അറിയാത്തപോലെ
പരസ്പരം മൂകരാകുന്നു

കലഹം മറക്കാന്‍
കഥകൾ എഴുതുന്നു
വിരുന്നു വരുന്ന
കൊടുംകാറ്റുകള്‍
കണ്ണീര്‍ ബാക്കിയാക്കുന്നു

തലയില്‍
അഗ്നികുണ്ഡം
ചൂടിയവന്‍
ദയയ്ക്കായി  കേഴുമ്പോള്‍
പൊഴിവാക്കുകളെന്ന്
നീതിന്യായം

ഒരിടവപ്പാതിയ്ക്കും
നിറവയറാൽ  വിതുമ്പുന്ന
ജീര്‍ണ്ണിച്ച ബന്ധനങ്ങള്‍ക്ക്
പകരമാകാന്‍ കഴിയില്ല
കൊടുങ്കാറ്റുകള്‍
ആഞ്ഞടിയ്ക്കുന്നത്
ഹൃദയത്തിലേയ്ക്ക്

വകതിരിച്ച്
കരുതി വെയ്ക്കണം
 ഇത്തിരി കണ്ണീര്‍
പുഴയൊഴുകി
കടലിലെത്തുമ്പോള്‍

നിന്‍റെ  ന്യായം
എന്‍റെ  മേലെയുള്ള
നിന്‍റെ കടന്നു കയറ്റം
എനിയ്ക്കുവേണ്ടി
ഇനിമേൽ  നീ
കണ്ണീര്‍ വീഴ്ത്തരുത് .

...... വിശ്വം

സ്വപ്നച്ചുഴി


 സ്വപ്നച്ചുഴി
ഉറങ്ങുമ്പോള്‍
പ്രളയം സ്വപ്നം കാണുന്ന രാപ്പനിയില്‍
തല മരവിച്ചിരുന്നു
പിച്ചും പേയും പറഞ്ഞ്  രാത്രിയില്‍
മറ്റുള്ളവരുടെ ഉറക്കവും

പനികൂര്‍ക്കയും  തുളസ്സിയിലയും  തേടി
മലകളില്‍ അലഞ്ഞു നടന്നു
ചുക്ക് വെള്ളം ചൂടാക്കിയ
ജീവന്‍റെ ഊഴം.

വാക്കുകള്‍ ചേക്കേറാനിടയില്ലാതെ
മൌനം വരിക്കുന്നു
ഒടിഞ്ഞു വീണ ചില്ലകളില്‍
മരത്തിന്‍റെ  വിങ്ങൽ


മരവിച്ച  ബന്ധങ്ങള്‍ 
വാക്കേറ്റങ്ങളുടെ ചുടു പകരും
തുടര്‍ന്ന്‌ 
പോരാളികളാകും

നിനക്ക് കണ്ണിമാങ്ങാ വേണോ..?
ഇത്തിരി ദാഹ ജലം എനിയ്ക്കും!
സ്നേഹം നടിച്ച് 
പ്രളയത്തോടൊപ്പം
പുര്‍വ്വ കാലങ്ങള്‍
സ്വപ്നച്ചുഴിയില്‍

...................... വിശ്വം.

മുല്ലപെരിയാര്‍

പെരിയാറേ മുല്ല പെരിയാറേ
മലയാളക്കരയുടെ കണ്ണീരേ
ജലവും കൊണ്ടു കുലുങ്ങിക്കളിയ്ക്കും
മലയാളി പെണ്ണാണ്‌ നീ....ഇന്നൊരു
കൊലയാളി കല്ലാണ് നീ ..! ( പെരിയാറേ)

മലയാളക്കരയില്‍ പിറന്നു പിന്നെ
തമിഴക നാട്ടില്‍ തളിർത്തു   ...! (മലയാള)
നഗരം കളയാതെ ജീവന്‍ കളയാതെ
മലയാളം കാക്കണം നീ.... ഇനി
മലയാളം കാക്കണം നീ (നഗരം..)

പൊന്നലകള്‍ പൊന്നലകള്‍
തകര്‍ത്തെറിഞ്ഞു
വീഴാനൊരുങ്ങുകയല്ലേ .. നീ  (പൊന്നലകള്‍...)
പുതിയൊരു ...അണകെട്ടി
വെള്ളം നല്‍കണം..!
തമിഴ്നാട്‌ നനയിക്കണം..തേനിയില്‍
നിലമെല്ലാം വിളയിക്കേണം..നീ
നിലമെല്ലാം വിളയിക്കേണം നീ (പുതിയൊരു..)

നാടാകെ ജീവിതം നല്കേണം
നാട്ടാരെ കുളിരില്‍ ഉറക്കേണം (നാടാകെ...)
തമിഴില്‍ നീ ചെല്ലണം നാട്ടാരെ
കാണണം..!
ബലക്ഷയം അറിയിക്കേണം .. അണയുടെ
ബലക്ഷയം അറിയിക്കേണം...! ( തമിഴില്‍...)
( പെരിയാറേ..)

....
ഈ മുല്ല പെരിയാർ ഉണ്ടോ  എന്തോ ?

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

പേടിപ്പിച്ചും പേടിച്ചും
ഒരുവര്‍ഷം
പോകുന്നു
വരുന്നു

ഉറക്കം വരാതെ ഉറങ്ങാതെ
വെള്ളം സ്വപ്നം കണ്ടവര്‍
അവധിയെടുത്തെന്ന്
പരസ്യ പ്രസ്താവനകള്‍

പേടിച്ചു വിറച്ച്
മറുനാട്ടില്‍ മലയാളം
പേടിച്ചു തന്നെ
കാരുണ്യത്തിനായ്
കൈകളുയര്‍ത്തി
കൈരളി
നാക്കുതളര്‍ന്നവര്‍ക്ക്
ഉന്നതങ്ങളില്‍ ന്യായം


ജീവത്യാഗത്തിന്റെ
സ്നേഹത്തിന്റെ
ഒര്മ്മപ്പെടുത്തലുമായി
ക്രിസ്തുമസ്
പ്രത്യാശയുടെ
പുതുവെളിച്ചവുമായി
ഒരുനവവത്സരം


ഏവര്ക്കും
ഹൃദയം നിറഞ്ഞ
കൃസ്തുമസ്
പുതുവത്സരാശംസകള്‍

...... വിശ്വം.

പിറന്നാളില്‍


പിറന്നാളില്‍

കാവ്യമനോഹരീ ,  നീ കനിഞ്ഞെങ്കിലും
ദീപവിതാനം പോലെയായല്ലോ മനമിന്ന്
പൂർണ്ണം, നവതിയിലാലസ്യപ്പെടുമ്പോൾ
ആശ ഇനിയും നിൻ മൃദുഹസ്തങ്ങളെന്നിൽ 
ചൊരിയണം പൂക്കളസ്തമയം എത്തുംവരെ

ഒരഗ്നി ഗോളത്തില്‍ പെട്ട ശലഭം കണക്കെ ഞാന്‍
ശക്തി ചോരാതെ നിന്നെയും പ്രണയിച്ചു
അശക്തനാം തെരുവിന്റെ നിഴല്ചേര്ന്നു
പകര്ത്തിയതൊക്കെയും ഒര്ക്കുന്നീ ദിനം

കൃഷ്ണ പാദങ്ങള്‍ കണികണ്ടുണരുമ്പോള്‍
സര്‍ഗ്ഗ കാമനകള്‍ അടര്ന്നൂരിചരിയ്ക്കുംപോള്‍
മാതെ , മറക്കാതെ മറുന്നാട്ടിലും നിനക്കായ്‌
യാമങ്ങള്‍ എത്ര ഹോമിച്ചു കൂട്ടി ഞാന്‍

കവി എന്ന് ചൊല്ലി വിളിയ്ക്കുമ്പോള്‍
അറിയാതെ അകകാമ്പില്‍ ആനന്ദം
ആത്മ  നൊമ്പരമെത്ര ഞാന്‍ നേരിട്ടു
പിന്നാമ്പുറങ്ങളില്‍ ഏതെല്ലാം വിത്തുകള്‍

ഒന്നിനി മാത്രം മലയാളമേ കേൾക്കൂ
എല്ലാം ഒരു നിയോഗം പറയുകില്‍
മധുരം സുന്ദരം മഹാമനസ്കയീയമ്മയും
മറാഠീ, പ്രണാമം നിനക്കുമീ വേളയില്‍.

... .... ... വിശ്വം.

"മാവേലി നാട് വാണിരുന്നെങ്കില്‍"

"മാവേലി നാട് വാണിരുന്നെങ്കില്‍"


ഓണക്കിളി ചിലച്ചു
തുമ്പയും തുമ്പിയും
കണ്ടില്ലെന്ന്
മഞ്ഞ ക്കസവുകള്‍

ഓണത്തിന്
പായസവും
പരിപ്പും വെയ്ക്കാന്‍
പാദസരം വില്‍ക്കാന്‍
അമ്മ പോയി

തൂശ്ശനിലയിട്ട്
വിളക്കുകത്തിച്ചു
പുറത്തൂണുകൊടുത്തില്ലെ ങ്കി ല്‍
പാഴ്ജന്മ മാകുമെന്ന് മുത്തശ്ശി
അപ്പുപ്പനും കൂട്ടരും
വിരുന്നു കാക്കകളായെത്തും.

പൊന്നിന്റെ വില കേട്ടാല്‍
കാണം വില്‍ക്കാന്‍ തോന്നില്ല.
നില വിളിയ്ക്കുന്ന
മകള്‍ക്കുവേണ്ടി അമ്മ
ഓണമൊരുക്കാന്‍ മുത്തശ്ശിയുടെ
പാദസരം പൊതിഞ്ഞ്

പൂനിലാവ്‌
മുറ്റത്തു ചിരിച്ചു
നിലാവെളിച്ചത്തില്‍
മറന്നു പോയ വഴികളില്‍
പേടിച്ചു മിഴിതുറന്ന
ഓണത്തുമ്പി
അമ്മയുടെ നിഴൽ തേടി 
അമ്മുമ്മക്കഥകള്‍ കേട്ടു

ആരാണീ .. ..മാവേലി
ഓണത്തിന് നാട്ടിൽ വരുമോ 
.അടുത്ത ഓണത്തിനെങ്കിലും
"മാവേലി നാട് വാണിരുന്നെങ്കില്‍"

.. .... ... ....

മുറിവുകള്‍


ശബ്ദങ്ങളുടെ താഴ്‌വരയില്‍
നിശബ്ദതയുടെ വഴികാട്ടി
ഊണും ഉറക്കവും ഉപേക്ഷിച്ച്
മഴയത്ത്

തെരുവ് മുഴുവന്‍ പ്രതീക്ഷയുടെ
ത്രിവര്‍ണ്ണങ്ങള്‍
സ്വാതന്ത്രത്തിന്‍റെ മുറിവുകള്‍
പേറി നനഞ്ഞൊലിയ്ക്കുന്നു.

ഉറങ്ങി യുറങ്ങി
അധികാരത്തിന്‍റെ അതിര്‍ത്തികള്‍ കാട്ടി
നാടുവാഴികള്‍

പെയ്ത ഒരു മഴയിലും
കളഞ്ഞുപോയ സ്വപ്‌നങ്ങള്‍
തെളിഞ്ഞു വന്നില്ല

ഏഴു ദിവസങ്ങള്‍
സൃഷ്ടി മുഴവന്‍ കഴിഞ്ഞിരുന്നു
പിന്നെയും
തിരകളില്ലാത്ത സമുന്ദ്രത്തില്‍
മുത്തുകളില്ലെന്നു മുക്കുവന്‍

കേള്‍ക്കുന്ന ശബ്ദങ്ങള്‍
തിരിച്ചറിയാതെ
പാറാവുകാരെ വിട്ട്
അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍
മുറുക്കിത്തുപ്പി , ചിരിയടക്കി
അവകാശങ്ങള്‍ തീറെഴുതിവാങ്ങിയ
ഭുവുടമകള്‍.
..... ... വിശ്വം.






नींद


रात बडी लम्भी हे
नींद बहुत बाकी हे
दोस्त दो आया हे
बात मुझे करना हे

बात बडी लम्भी हे
पीके हँस्के करना हे
दोस्त बैठके कहता हे
नींद मुझे छोड़ना हे

सोच मुझे खोजा हे
दोस्त बात करता हे
रात आधा पीया हे
नींद मेरा बाकी हे

दोस्तों पीकर बोला हे
नींद तेरा जूठा हे
दोस्तों सोक्कर पड़े हे
नींद फिर भी बाकी हे।
..... विश्वंमं .


കിനാ പൊയ്കകള്‍




കിനാ പൊയ്കകള്‍


ഓര്‍മ്മ ചെരുവിലെവിടെയോ
ഉറങ്ങുകയായിരുന്നു അവള്‍
കേള്‍വി കേട്ടപ്പോള്‍ മുതല്‍
മനസ്സില്‍ കയറിയിറങ്ങി
മധുരം നല്‍കി പോന്നിരുന്നു.

തിരക്കില്‍ നിന്നും ഒരിയ്ക്കല്‍
അവളെതേടി ഇറങ്ങിയതായിരുന്നു
ചെങ്കോട്ടയും കുത്തബ് മിനാറും
കേട്ടതില്‍ നിന്നും എത്രയോദൂരെ

മടുപ്പുളവാക്കാതെ പൊരിവെയിലത്ത്
ദാഹിച്ചു ദാഹിച്ചു നിന്നിലൂടെ ഞാന്‍
ഷാജഹാന്‍റെ പുതിയ രാജധാനിയില്‍
പൂന്തോട്ടങ്ങളും നീര്‍ തടാകങ്ങളും
നൃര്‍ത്ത മണ്ഡപങ്ങളില്‍
താളം പിഴയ്ക്കാത്ത
ചിലങ്കയുടെ മധുര ധ്വനികള്‍
കോട്ടയ്ക്കകത്തെ കച്ചവട കേന്ദ്രങ്ങളില്‍
പട്ടുനെയ്തിരുന്ന നെയ്തുകാർ

അലാവുദീന്‍ കില്ജിയുടെ
മോഹഭംഗങ്ങള്‍
കുത്തബ് മിനാറിനുമുന്നില്‍
കല്‍ തൂണുകളിലെ ശില്പ ഭംഗി
കവാടങ്ങളിലെ കൊത്തുവേലകള്‍
മിനാറിന്‍റെ ഉയരത്തെ വെല്ലുന്ന
സ്തൂഭ ശാസ്ത്ര വൈദഗ്ദ്യങ്ങള്‍
മനം കവരുന്ന ആകാര ഭംഗി

തിരിച്ചിറങ്ങുമ്പോള്‍
മനസ്സിന്‍റെ കോണിലേയ്ക്ക്
ഒരു കൊള്ളിയാന്‍ വീണു
മിനാറിനെ തകര്‍ത്ത മിന്നലിനെക്കാള്‍
ശക്തിയിൽ  ഹൃദയംതകർത്തു

എത്ര മനുഷ്യരുടെ
ആത്മത്യാഗത്തിന്‍റെ
മുതല്‍ കൂട്ടുകളാണിതെല്ലാം.
കാഴ്ച കുളിരില്‍ മതിമറന്നപ്പോൾ
വേദന പേറുന്ന കുഴിഞ്ഞ മുഖങ്ങള്‍
ചുറ്റിനും തിരിച്ചറിയാതെ.
................... വിശ്വം.

പാതാള്‍ പാനി




പാതാള്‍പാനിയില്‍
കുത്തിയൊലിച്ച്
പറന്നിറങ്ങിയ മഴവെള്ളം
കാല്‍ പാദങ്ങളിൽ
ഇക്കിളിയിട്ടൊഴുകി
വിഴുങ്ങിയത്
സ്വപ്നം കണ്ട് രസിച്ച
അഞ്ചു പച്ച ജീവന്‍.

മറിഞ്ഞു മറിഞ്ഞ്
ഒഴുകി മാറുമ്പോള്‍
ആർത്തിരമ്പാന്‍ കാഴ്ചക്കാര്‍
ഒടുവിലത്തെ
കാററിന്
മഴത്തുള്ളിയുടെ
കിലുക്കമായിരുന്നു.

ചുവട് തെറ്റിയ
ആണും പെണ്ണും
നിഴല്‍ നഷ്ടപ്പെട്ടവർ

പാതാള്‍പാനി*
മഴയില്‍
കലങ്ങി മറിഞ്ഞു

കലങ്ങി കരഞ്ഞ
കാഴ്ച കണ്ണുകള്‍ക്ക്‌
അവസാനം വരെ
ഓര്‍ത്തു വെയ്ക്കാന്‍
സമ്മാനമായി 
അഞ്ചു കരിനിഴൽ.


*  മധ്യപ്രദേശിലെ ഇൻഡോർ -ന് അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രം  പാതാൾപാനി വെള്ള ച്ചാട്ടം. വെള്ളം ഒഴുകി എത്തുന്ന കുഴിയ്ക്ക് പാതാളത്തോളം ആഴമുണ്ട് എന്ന് സങ്കൽപം. 19-7-2011 ൽ പെട്ടെന്നുണ്ടായ   വെള്ള പൊക്ക ത്തിൽ 3 പേർ ഒഴുകി പോയി.
.... 

കാമിനി

കാമിനി


നീല മിഴികളില്‍
അഞ്ജനം തേയ്ക്കുമ്പോള്‍
എന്തായിരിയ്ക്കും അവളുടെ മനസ്സില്‍
കുത്തിയൊഴുകുന്ന
വെള്ളചാട്ടത്തിലെന്നപോലെ
പുഞ്ചിരിച്ചു മുടി കോതുമ്പോള്‍
ഏതു പാല്‍കിനാവാണു കണ്ടിരുന്നത്‌

വെറുതേ നേരം പോക്കിന്
പച്ച മണ്ണില്‍ കുഴച്ചു തീര്‍ത്ത
കാമിനിയ്ക്ക്
ആരായിരുന്നു കണ്ണാടി
ആര്‍ത്തിരമ്പി കളിയ്ക്കുന്ന തിരമാലകള്‍ക്ക്
നഗ്നയായ മണൽ രൂപത്തിനോട്
തീരാത്ത  പ്രണയം.

കടല്‍ കാറ്റ് കവിളില്‍
ഒരു ചുമ്പനം  നല്‍കി
അധരത്തില്‍ നിന്നും
അറിയാതെ മന്ദസ്മിതം

തിരക്ക് കൂടിയപ്പോള്‍
മൂടിപ്പുതച്ച് അവളുറങ്ങി
യാമാന്ത്യത്തില്‍ തിരമാലകള്‍
ഉള്‍ക്കടലിലേക്കവളുമായി
കൈകോര്‍ത്ത് യാത്രയായി.

.............. വിശ്വം.

രാജബുദ്ധി രാജ്യസുരക്ഷ

രാജബുദ്ധി രാജ്യസുരക്ഷ


രാജാവ് ഭരിയ്ക്കുമ്പോൾ
രാജ്യം
ബുദ്ധി
സ്വത്ത്
പ്രജ
രാജ്യ സുരക്ഷ
എല്ലാം ഭഗവാന്‍ കാക്കുന്നു


രാജകല്‍പ്പന
വിളംമ്പരം
കുറുനരിയുടെ
ഓരിയിടല്‍.
എല്ലാം പ്രജകള്‍ കേള്‍ക്കുന്നു


അന്നത്തിന്
പുത്തരികണ്ടം
ദേശം
ദാസന്‍റെ കാണിയ്ക്ക
വിദേശി
കടത്താതെ
എത്ര നൂറ്റാണ്ടുകള്‍
നിലവറകളില്‍
നൂറ്റാണ്ടുകളായി
തരിപോലും
എടുക്കാതെ

തന്നവർ
"എന്‍റെ വക" യെന്ന്
 എഴുതിയില്ല.
എല്ലാം
ഭദ്രമായി
രേഖകളാക്കി

പ്രജകള്‍ ഭരിയ്ക്കുമ്പോൾ
വിസ്മയങ്ങൾ
വിളിച്ചുകൂവുന്നു
ശ്രീ പത്മനാഭാ
നീ സമ്പന്നന്‍
ത്രിലോകത്തും
കണ്ണഞ്ചിപ്പി ച്ച്
പാലാഴി
ധനത്തിനായി
പ്രജാപതികള്‍
വരിവിട്ട്
ഓടുന്നു.

...... 

ദൂര പ്രമാണം



 ദൂര പ്രമാണം

ദൂരെ എങ്ങോ മുഴങ്ങുന്നു
കാലചക്ര കതിനകള്‍
ദൂരമെത്ര താണ്ടുന്നു
മിന്നലെന്ന മഹാരഥന്‍

ചന്ദ്രനെത്ര ദൂരത്തില്‍
ഭൂമിതന്നില്‍ വിളങ്ങുന്നു
സമുദ്രമെത്ര ദൂരത്തില്‍
കരയെ വാരി പോകുന്നു

ഹിമാവാനെത്ര ദൂരത്തില്‍
ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്നു
വഴിയിലെത്ര ദൂരത്തില്‍
മഞ്ഞുമൂടി കിടക്കുന്നു

സത്യമെത്രയോ ദൂരത്തില്‍
സമസ്യപോലെ തെളിയുന്നു
ശക്തിയുള്ളവര്‍ ദൂരത്തില്‍
സമൂഹത്തെയകറ്റുന്നു

സമദൂരത്തില്‍
വൃത്തങ്ങള്‍
പ്രകാശദൂരത്തില്‍ നക്ഷത്രം
തുല്യദൂരത്തില്‍ ബാഹുക്കള്‍
ശരിദൂരത്തില്‍ പ്രദക്ഷിണം.
                   ....... വിശ്വം.

ജീവിത സാഫല്യം



ജീവിത സാഫല്യം


ചന്ദ്രനിലേക്കൊരു പേടകം വിട്ടിട്ട്
പൂർവ്വികരെപററി ചിന്തിച്ചു നോക്കണം
ചലന പ്രയാണത്തില്‍ അമ്പിളി തന്നുള്ളില്‍
അഭയമായ്‌ കാണുമോ! മെല്ലെ തിരയണം.

വെളുപ്പും കറുപ്പും പക്ഷങ്ങളാക്കി
നിലാവില്‍ ഇറങ്ങി നടക്കുന്നു  നേരങ്ങള്‍
അമാവാസിനാളിലെ സ്വപ്ന ചിറകിലായ്
എത്തും പലപ്പോഴും അമ്മുമ്മ മുറ്റത്ത്

കുപ്പിയൊന്നില്‍ കുറിയൊരു നൂലുമായ്
ചുറ്റിക്കറക്കിക്കളിച്ചു നടന്നപ്പോള്‍
കത്തി പറന്നൊരു റോക്കറ്റ് കണ്ടപ്പോള്‍
പെട്ടെന്ന് തോന്നിയ ബുദ്ധി പ്രഭയിത്

അമ്പിളി മാമ്മനില്‍ പാത്തിരിയ്ക്കുന്നൊരു
കറുമ്പന്‍ മുയലെന്‍റെ മുത്തശ്ശനാകുമോ!
ജീവിച്ചിരുന്നപ്പോള്‍ പുകല മുറുക്കി
കറുത്ത ചിരിതന്നെ, പൂനിലാ ചന്ദ്രനും.

ഭൂമി കറങ്ങുന്നു, ചന്ദ്രന്‍ കറങ്ങുന്നു
സൂര്യന്‍ സ്ഥിരമായി കേന്ദ്രത്തില്‍ നില്‍ക്കുന്നു
പാഠം പഠിച്ചപ്പോള്‍ ആകെ കുഴപ്പമായി
വിണ്ണ് വിചാരിച്ച ചന്ദ്ര തലമല്ല !

എന്തൊക്കെയത്ഭുതം ജനനമരണങ്ങളില്‍
ഒപ്പം നടന്നെന്നു തോന്നിയതാണർക്കന്‍
ജീവിത യാത്രയില്‍ ഒറ്റയ്ക്ക് തന്നെ നാം
സൂക്ഷിച്ചു മുന്നോട്ടു നീട്ടുക ചുവടുകള്‍


വായുവില്ലത്തൊരു ലോകത്തിലേല്ലോക്കല്ലോ 
ശ്വാസം നിലയ്ക്കുമ്പോള്‍ പോകുന്നതെന്നൊരു
ശാസ്ത്രം, അടിസ്ഥാനമില്ലാത്ത വിശ്വാസം
ഒറ്റപ്പെടുമ്പോള്‍ തെറ്റെന്നും തോന്നുന്നു.

ആയുധങ്ങളില്‍ അണുവായുധം കേമം
അണുക്കളില്‍ പരമാണുക്കള്‍ പ്രഗത്ഭന്മാര്‍
ജീവനുമായുസ്സും തമ്മില്‍ പൊരുതുമ്പോള്‍
അഗ്നിയ്ക്ക് തന്നേ സമര്‍പ്പിതം ക്ലേശങ്ങള്‍.

.........................

മഴക്കാലം


മഴക്കാലം  



മഴയ്ക്ക്
പരിഭവങ്ങള്‍ മാത്രം
ഈയിടെയായി
പെയ്തുപെയ്ത്
അമ്മയോട്
വഴക്കടി യ്ക്കുന്നു

വെളുക്കുമുമ്പേ ഉണര്‍ന്ന്
ഇരുട്ടുമുമ്പേ തളര്‍ന്ന്
കിഴക്കു  പടിഞ്ഞാറ്
വെറുതേ നടക്കുന്ന ഭ്രാന്തന്‍
ഇടയ്ക്കിടയ്ക്ക്
മഴക്കാറില്‍ ഒളിച്ചു കളിച്ച്
ചാറ്റല്‍ മഴയില്‍
മഴവില്ല് തീര്‍ക്കുന്നു

കാറ്റ് 
മദപ്പാടെന്ന  പോലെ
വൃക്ഷങ്ങള്‍
പിഴുതെറിയുന്നു

തണുത്തു കുളിച്ച ഇണകള്‍
പ്രണയിച്ചു രസിയ്ക്കുന്നു
ചൂടറിയാത്ത തെരുവുകള്‍
ഒളികണ്ണുകള്‍ തുറക്കുന്നു

തിരകള്‍
അട്ടഹസിയ്ക്കുന്നു
നീന്തറിയാതെ  മുക്കുവന്‍
നടുക്കടലില്‍
മത്സ്യങ്ങളോട്
കഥ പറയുന്നു.

ഒഴുകാതിരുന്ന പുഴകള്‍
പുതിയ വഴികള്‍
അളന്ന് തിരിച്ചെടുക്കുന്നു
മഴക്കാല ത്ത്
മേഘങ്ങൾ ആകാശത്ത്
ദിവസവും 
വിരുന്നൊരുക്കുന്നു

........................ വിശ്വം.

പ്ലാവ്



പ്ലാവ്


മുറ്റത്ത് അപ്പുപ്പന്‍റെ
അച്ഛന്‍ നട്ടതാണ്
ഒരു  മരണത്തിലും
പൂക്കാറില്ല
വീട്ടുമുറ്റത്ത്
തണല്‍ വിരിച്ച്
ഒതുങ്ങി നിൽക്കുന്നു

വീടിലൊരു കുഞ്ഞു ജനിച്ചാൽ
പ്ലാവില്‍ പൂവീഴും
കൊമ്പുകളിലും വേരിലും
തേന്‍ വരിയ്ക്ക

ചിലവ  കാറ്റിൽ
പൊഴിഞ്ഞു വീഴും
പുഴുകുത്തില്‍
പിന്നെയും ചിലത്
ബാക്കിവന്നവ
ചക്കയാകും

വേരിലുള്ളവ
മൂക്കും മുമ്പേ
കാണാതാകും

ഒരിയ്ക്കൽ
ചക്കക്കറ
വീടുവരെ വരയിട്ടു
നാട്ടിലങ്ങനൊരു
ചക്കകള്ളന്‍

കിളികൾ
കൊത്തിയപ്പോൾ
പഴുത്ത ചക്ക
താഴെയിറങ്ങി
ചുളയ്ക്ക്
തേന്‍ മധുരം
ചുട്ടകുരുവിന്
മധുര രുചി

പച്ച ചക്ക
അവിയലായി
തോരനായി
ഉപ്പേരിയായി
വറത്തരച്ച
ചക്ക മടല്‍
ആട്ടിറച്ചിയെ
വെല്ലു വിളിച്ചു

ചക്കച്ചുളകള്‍
തിന്നു മടുത്തപ്പോൾ
'അലുവ'യായി

ഇപ്പോള്‍
പ്ലാവ്  കായ്ക്കാറേയില്ല
കിളികൾ വരാതായി
മുകള്‍ ഭാഗം  ഉണങ്ങിതുടങ്ങി .
തായ്തടിയില്‍
മരംകൊത്തി
പൊത്തുണ്ടാക്കുന്നു
തൊലിയുണങ്ങി

ഇനി നിന്നാല്‍
ഒടിഞ്ഞു  വീഴുമെന്ന്
തടി പോകുമെന്ന്
നാട്ടുകാര്‍

പ്രിയ ദേവ വൃക്ഷമേ
ഇനിയെങ്ങനെ.?
നിന്നെ
ദയാപൂര്‍വ്വം
വെട്ടി മാറ്റണോ!

...... വിശ്വം.

പാഴ്ക്കണക്കുകള്‍

പാഴ്ക്കണക്കുകള്‍

കടലെങ്ങനെ കടലായെന്നൊരു
കടലാസ്സിലും കാലമെഴുതിയില്ല
കടലെടുക്കാതെങ്ങനെ ഇമ്മട്ടില്‍
കരയെ എങ്ങനെകാക്കുന്നു കാലം

ഇടവമാസത്തിലെങ്ങനീഭൂവില്‍
മഴ തിമിര്‍ക്കുന്നു നിർത്താതെ
കരയെങ്ങനെ താങ്ങുന്നു
മഴയില്‍ മുങ്ങാതെ ഭൂവിനെ

കുടയെടുക്കാതെ പോണോരെ
കുളിപ്പിച്ചെന്തിനു ചിരിയ്ക്കുന്നു
മഴ മടുക്കുമോ മാനവര്‍
ചൂടെടുത്ത് വിയർക്കുമ്പോള്‍

കരയിലെങ്ങനെ കാടുകള്‍
കടലിലെങ്ങനെ കണ്ടലും
നിലമെന്തിനു ഞങ്ങള്‍ക്ക്
സ്ഥലമല്ലേ യാവശ്യം

കൂര വെയ്ക്കുവാന്‍ നിലം
നികത്തി മാറ്റുന്നു മാനവര്‍
വീടുവെയ്ക്കുമ്പോള്‍ മരം
വെട്ടിവീഴ്ത്തുന്നു നിര്‍ദ്ദയം

കാടുവെട്ടുന്നു ദിവസേന
കൈയ്യേറ്റമാണെന്നു ചിലര്‍
കടലു മൂടുന്നു മിണ്ടാതെ
കാറ്റ് നന്നെന്നു സഞ്ചാരി

കടലു പൊട്ടുന്നിടയ്ക്കിടെ
കര കുലുങ്ങുന്നു പലപ്പോഴും
പുഴ കളഞ്ഞൊരു കാടത്തം
മന്നിരങ്ങളായ് പൊങ്ങുന്നു

മനുജനായ് വീണ്ടുമീ മണ്ണില്‍
സഹസ്ര ജന്മങ്ങളുണ്ടാകും
മൃഗ സസ്യങ്ങളായുള്ളോര്‍
എണ്ണമില്ലാതെ തീര്‍ന്നിടും

നഗരവാസത്തിലിന്നു ഞാന്‍
മഴയെ ക്കാണുന്നു പേടിച്ച്
നിലയില്ലാതെ ഒഴുകുന്നു
റോഡിലൂടുയര്‍ന്നു മഴജലം

ഇനിയുമെന്തെല്ലാം ചോദ്യങ്ങള്‍
ഉത്തരങ്ങള്‍ തേടുന്നു
പതിവുതെറ്റാതെ പകലവന്‍
ആഴിതന്നില്‍ മറയുന്നു.

.............. 

പ്രണയ നിലാവ്

പ്രണയ നിലാവ്



പ്രഭയ്കെന്നെയറിയുമോ ....?
ചോദ്യത്തില്‍ തന്നെയുത്തരം
പിന്നീടെല്ലാം
ഒരു പഴുക്കാപാക്ക്
പൊളിയ്ക്കുന്നതുപോലെ
എളുപ്പം... സുന്ദരം.

പിരിഞ്ഞപ്പോള്‍
അമ്പലപ്പുഴ നാടകശ്ശാല സദ്യയ്ക്ക്
വരണമെന്നും പറഞ്ഞു.

പിന്നെ ഇടവിട്ട്
ശീമാട്ടിയിലും ശാന്തിയിലുമായി
മാറ്റിനികള്‍, ഉച്ചപ്പടങ്ങള്‍

എഴുതിയ കത്ത്
പ്രണയ ലേഖനമാണെന്ന്
കൂട്ടുകാരി പറഞ്ഞപ്പോള്‍
ഞങ്ങള്‍ പ്രണയത്തിലുമായി

കീറിയ പേജുകളെ
അച്ഛന്‍ അന്വേഷിച്ചപ്പോള്‍
ഹൃദയത്തില്‍ വരകള്‍ വീണു.
സ്കൂളിലും വീട്ടിലും
കാവലായി

കണ്ണുകളില്‍ കണ്ണുകളുമായി
പ്രണയാലസ്യം
അനുഭൂതികളെ കാത്ത്
വഴിയോരങ്ങള്‍  നിന്നു.


നിനക്കിവനെ  അറിയുമോ ...?
ഉത്തരം മുട്ടിച്ച  ചോദ്യം
മുന്നില്‍ നിന്നു ചിരിച്ചപ്പോള്‍
മാമ്പൂ കൊഴിയുന്നതുപോലെ
ഹൃദയത്തില്‍ നിന്നും
ഒരു പഴയ പ്രണയം
ഉർന്നൂർന്നു  പോയി.
                   ....... വിശ്വം

വീട്ടിലേക്കുള്ള വഴി




വീട്ടിലേക്കുള്ള വഴി


ഊട് വഴികളിലൂടെയായിരുന്നു
ആദ്യമെല്ലാം യാത്ര
ഇടയ്ക്കിടയ്ക്ക് പെരുവഴികൾ
ചുവടുതാങ്ങികൾ
ചൂളക്കാറ്റുറങ്ങുന്ന തണല്‍ മരങ്ങൾ

തൊട്ടാവാടികള്‍ കൂട്ടത്തോടെ
നാണംകുണുങ്ങുമായിരുന്നു.
ചെമ്പോത്ത് കൈതയോലയില്‍
കണക്കുകള്‍ എഴുതുമായിരുന്നു.
മഴവെള്ളം തോടുകിലൂടെ
കുരവയിട്ടു പായുമായിരുന്നു
ഒറ്റാലുകളില്‍ വരാലും വട്ടാനും
മത്സരിച്ചു കുടുങ്ങുമായിരുന്നു.
ഇടവഴികളില്‍
കല്ലുവട്ടും തലപ്പന്തും
തകരപ്പാട്ടയുടെ മേളത്തില്‍
കൂവി വിളിയ്ക്കുമായിരുന്നു.
കളസമണിഞ്ഞ തോക്കുകാരന്‍
പറക്കുന്ന പറവകളെ
വെടിയിറച്ചി യാക്കുമായിരുന്നു.

മഴയത്ത് കടത്തുകാരന്‍
തോണിയിലെ വെള്ളം
തുഴയ്ക്കൊപ്പം തേകുമായിരുന്നു
വീട്ടിലേയ്ക്കുള്ള വഴി
വേലിപ്പടർപ്പുകൾക്ക്
അറിയാമായിരുന്നു.
പകലും രാത്രിയും
മുററത്ത് കുട്ടികൾ
സാറ്റ് കളിയ്ക്കുമായിരുന്നു.

വളര്‍ന്ന്  വളര്‍ന്ന്
സൈബര്‍ ഇടവഴികളില്‍
സിമന്റുഭിത്തികള്‍
കിളിത്തട്ട് കളിയ്ക്കുന്നു

മേല്‍വിലാസം തേടി
പടിവാതിലില്‍ തിരക്കുകള്‍
വീട്ടുകാർ ഒന്നിച്ച്
മുത്തശ്ശനേയുംമുത്തശ്ശിയേയും
കാണാന്‍
ശരണാലയത്തിലേക്ക്
ഉല്ലാസയാത്ര പോകുന്നു

നിലാവ് മേല്ക്കൂരയില്‍
തെരുവു വിളക്കുകളുമായി
ഇരുട്ടിനെപറ്റി പഴിപറയുന്നു

വീടിനിപ്പോൾ
ഒരു  പൊതുവഴിയും
ഉറക്കം നുണഞ്ഞിറക്കുന്ന
കാവല്ക്കരാനുള്ള
അടഞ്ഞ ഗേറ്റും മാത്രം.

....... വിശ്വം.

ചിത കത്തിയ്ക്കുക


ചിത കത്തിയ്ക്കുക

ചിത കത്തിയ്ക്കുക
എരിയട്ടെ ജീവിത പിശകുകള്‍
കരിയട്ടെ കയ്പ വള്ളികള്‍

നിശബ്ദ വികാരങ്ങള്‍
ഇറ്റിറ്റു തീരട്ടെ

ജപിയ്ക്കുന്ന മന്ത്ര ധ്വനികളില്‍
നിലയ്ക്കട്ടെ
ജീവിത പിശകുകള്‍ 

ചിത കത്തിയ്ക്കുക
തീരട്ടെ ഹൃദയ മിടിപ്പുകള്‍
നിഴല്‍ പോലുമില്ലാത്ത 
കരിയായടങ്ങട്ടെ
കാറ്റ്  ചിരിയ്ക്കട്ടെ

കുന്നിക്കുരുക്കള്‍
കൂട്ടിവെയ്ക്കുമ്പോള്‍
പിറവികൊള്ളുന്ന
പൈതലേ നീ
കരിവാരി
കടലിലെറിയുക
ഉപ്പു കുറയട്ടെ

ഒരു രാത്രി കൂടി
ഉറുമ്പായുറങ്ങട്ടെ
പകലവന്‍ ഉണരട്ടെ
ചിത കത്തിയ്ക്കുക.

..... വിശ്വം.

മിഴിനീരില്‍ എഴുതാന്‍ മറന്നത്..

മിഴിനീരില്‍ എഴുതാന്‍ മറന്നത്..


ചുവരുകൾക്ക്
മനസ്സിലെ ചോദ്യത്തിന്
ഉത്തരം നല്കാന്‍
കഴിയില്ലെന്നായിരുന്നു
അടഞ്ഞ വാതിൽ  പറഞ്ഞുകൊണ്ടിരുന്നത്.

നാല്‍ക്കവലകള്‍ തൊട്ട്
കുതിരപ്പുറത്ത്‌
ഞെളിഞ്ഞിരുന്നു വരുന്നവരുടെ
അകമ്പടിക്കാര്‍
നിശബ്ദമായി കരാറുണ്ടാക്കുന്നു

ചതഞ്ഞരഞ്ഞ പ്രതീക്ഷകള്‍
ചിരിച്ച്  മുന്നിലെത്തുമ്പോള്‍
ഓട്ടുവിളക്കേല്പിച്ച
കാല്‍ വെള്ളയിലെ മുറിവിന്
ഒരുറക്കം ഉണരുവാനോളം വേദന

ഓരോ ചിരിയിലും അര്‍ത്ഥം കണ്ടെത്തുന്നവരുടെ
അഴിഞ്ഞ വസ്ത്രങ്ങളിലാടിക്കുഴയാൻ  വേണ്ടി
ഉള്ളിലും പുറത്തും ഓടാമ്പലുകള്‍  അടയുന്നു.

കരഞ്ഞു കലങ്ങിയ മിഴികളില്‍
നിറഞ്ഞൊഴുകുന്നത്  ചോര
ഇരകളെ തേടി നഗരങ്ങളില്‍
കെണികളുമായി ആത്മാവ് നഷ്ടപ്പെട്ടവര്‍
പൊട്ടിച്ചെറിയാന്‍ പറ്റാതെ  ഇരുട്ടില്‍
വേട്ടക്കാരന്റെ കരങ്ങളില്‍
ശബ്ദം നഷ്ടപ്പെടുമ്പോള്‍
തിളച്ചു  തൂവുന്നത്
രതിയുടെ അടങ്ങാത്ത  സ്പര്‍ശങ്ങള്‍


"ഒരു തീമഴ പെയ്തിരുന്നെങ്കില്‍"

പൊള്ളുന്ന ഓർമ്മകളുടെ
നിഴല്‍ തേടി അലയുവാന്‍
കാത്തിരിയ്ക്കാതെ
തീ നനഞ്ഞ് ചൂടകറ്റാം
എന്ന പ്രതീക്ഷ
വാതില്‍ പിളർപ്പിലൂടെ
ഇരു മിഴികളിലും
എഴുതാതെ
......................... വിശ്വം.

പൂവ്


പൂവ്


നിറങ്ങളാണ്
പൂക്കള്‍
ദളങ്ങള്‍ കൂട്ടിച്ചേര്‍ത്ത്
തൊടിയിലും പിന്നാമ്പുറങ്ങളിലും
ചിരി ച്ച് കൂട്ടം കൂടി
മുടിക്കെട്ടുകളിലും.


മണങ്ങളാണ്
പൂക്കള്‍
പകല്‍ മുഴുവൻ
പരിമളം

രാത്രി
മാസ്മരികതയുടെ
ചൂഴ്ന്നു കയററം


പേരുകളാണ്പൂക്കള്‍
വാടാമുല്ലയും
നാലുമണിയും
പാലയുംഇലഞ്ഞിയും
മറക്കാനാവാത്തവ


പശു കടിച്ചും
ചവിട്ടിയരച്ചും
പൂക്കള്‍ക്ക്
ആത്മ ബന്ധങ്ങള്‍
നഷ്ടപ്പെടുന്നു

...... വിശ്വം.

കാലം കൂട്ടിചേര്‍ത്ത ചങ്ങാതിമാര്‍ക്ക്..

കാലം കൂട്ടിചേര്‍ത്ത  ചങ്ങാതിമാര്‍ക്ക്


പൊടിഞ്ഞ 
മേല്‍വിലാസ പുസ്തകത്തില്‍
മങ്ങി മറന്നിരുന്നു ചങ്ങാതിമാർ
ഇന്നലെ
ഓരോരുത്തരായി
പൊടി തട്ടി  പുറത്തിങ്ങി 

പല തലകളും
നരച്ചിരിയ്ക്കുന്നു
വിദഗ്ദര്രുടെ തല 
കറുപ്പില്‍  മുക്കിയെടുത്തവ.
യാത്രപറയാതെ പോയ
രണ്ടുപേര്‍ ഹൃദയത്തിൽ 
ഓർമ്മക്കനലുകള്‍
കോരിയിട്ടു .

ഡ്രായിംഗ് ഹാളില്‍,
വര്‍ക്ക് ഷോപ്പിലെ ഡി..സി.മെഷീനില്‍
കറങ്ങികൊണ്ടിരുന്ന   'ലേത്തി' ല്‍
ആവി പറക്കുന്ന ഫൌണ്ടറിയില്‍
നഷ്ടപ്പെട്ട  കണ്ണീർ അളന്ന 
വെഞ്ചുറി മീറ്ററില്‍
ബാലന്‍ സാറിന്റെ ക്ലാസ്സില്‍
ഓരോരോ അടവുകളുമായി
വീണ്ടും എല്ലാവരും 
നിരന്നിരുന്നു

നിശബ്ദമായി
പരീക്ഷാ ഹാളിലായിരുന്നു
അവസാനം ഒന്നിച്ചത്
പരീക്ഷ ഫലത്തിൽ
എല്ലാ പേരുകളും
ഒന്നി ച്ച് എഴുതപ്പെട്ടു


കാറ്റിനൊപ്പം പറന്ന്
മുളപ്പൊട്ടിയ  പുതുനാമ്പുകളുമായി
ഒരു ഓര്മ്മപ്പൊക്കത്തില്‍
ഒന്നിയ്ക്കുമ്പോള്‍
എല്ലാ നാവിലും
ചോറ്റുപാത്രത്തിലെ
അതേ ഉച്ച രുചി 

    നോക്കിയാല്‍ കാണാവുന്നത്ര
    ദൂരമേ ഇനി ഈ യാത്രയില്‍
    ബാക്കിയുണ്ടാവൂ
    കൈചൂണ്ടി
    തോളില്‍ തട്ടി
    ഉറക്കെ കൂവി
    മൊബയിലൂടെ
    ഇ- മെയിലിലൂടെ
    സോഷ്യല്‍ നെറ്റ്വർക്കിലൂടെ 
    ഇനിയും ഈ യാത്ര
    മു ന്നോ ട്ട്.

    ........... വിശ്വം.

    നഗരക്കുരുക്ക്

    നഗരക്കുരുക്ക്


    മുട്ടോളം പേടിയുണ്ട്
    കുറുകെ കടക്കുമ്പോള്‍
    പോളകയറിയ തോടുപോലെ
    ട്രാഫിക്സിഗ്നലില്‍
    സീബ്രലൈന്‍

    അക്കരെ എത്താൻ
    കാറുകൾക്കിടയിലൂടെ
    കിളിത്തട്ടുകളിക്കുന്നവര്‍
    ഒഴുകിതീരാതെ
    പിന്നെയും ജനകൂട്ടം

    ദേശാടനക്കിളികള്‍
    വഴിവാണിഭം കണ്ട്
    പാര്‍പ്പിട്ടു നില്‍ക്കും.
    എന്തെല്ലാംതരം വിഭവങ്ങള്‍
    നിരത്തില്‍ കണ്ണിറുക്കുന്നു.

    ഫ്ലോറാ ഫൌണ്ടനില്‍
    തിരക്കിപ്പോള്‍ തീരെയില്ല
    അംബരചുംബികള്‍
    ചെറുതായി, തലകുനിച്ച്
    പഴയ പുസ്തകങ്ങള്‍
    വിലപേശലില്‍  പിണങ്ങുന്നു.
    വിലയില്ലാത്ത കീടങ്ങള്‍
    നടപ്പാതകളില്‍ ചുരുളുന്നു

    ഒഴുക്കുനിന്ന നദിയെപോലെ
    ബാങ്ക് സ്ട്രീറ്റ് വിജനമായി

    ജഹാംഗീറില്‍ കൂടി പോകണം
    നിറങ്ങള്‍ പുല്കുന്നത്
    നോക്കിനില്‍ക്കാന്‍

    എല്ലാം കഴിഞ്ഞ്
    നഗര കുരുക്കിൽ
    കുടുങ്ങാതെ
    നക്കൂരമിട്ട കപ്പലുകള്‍ കാണാൻ
    ഗേറ്റ് വേയിലേക്ക്
    ഒരു പൂച്ചനടത്തം.

    ............... വിശ്വം.


    കടലാക്രമണം.


     കടലാക്രമണം.


    ജലമായിരുന്നു തിരഞ്ഞത്
    കുഴിച്ചാല്‍
    കിട്ടുമെന്നായി കൂട്ടര്‍

    വള്ളിപടര്‍പ്പോ
    മരത്തണലോ ഇല്ലാതെ
    ഭൂമിയുടെ ആഴത്തിൽ


    ഒരുകുടം വെള്ളവുമായി
    മണ്ണ് കുഴിച്ചുകൊണ്ടിരുന്നു.
    കൈയ്യോളം, തലയോളം
    ആകാശം
    അകന്നകന്നു പോയി
    ജലം കണ്ടില്ല
    കുടം വറ്റിവരണ്ടപ്പോള്‍
    നിശബ്ദമായി

    കുഴിച്ച കുഴിയിൽ
    തളര്‍ന്നിരുന്നു
    കൂട്ടുനിന്ന പകലവന്‍
    കടലിലിറങ്ങി
    പാതിരാവിൽ
    നക്ഷത്ര കൂട്ടങ്ങളില്‍
    തീമഴ പെയ്തു

    അവസാനം
    ജലം തന്നെയായിരുന്നു
    ഉറക്കത്തില്‍
    കൂട്ടിനായെത്തിയത്.

    കണ്ണീര്‍ മഴ നനഞ്ഞവര്‍
    മെഴുകുതിരി  വെളിച്ചങ്ങള്‍ പേറി
    തെരുവുകളില്‍
    സ്മാരകങ്ങളില്‍
    നക്ഷത്രങ്ങള്‍ നിറച്ചു.

    .................... വിശ്വം.

    ഓര്‍മ്മ പ്പെടുത്തല്‍

    ഓര്‍മ്മ പ്പെടുത്തല്‍

    മിന്നാമിനിങ്ങിന്റെ വെളിച്ചത്തില്‍
    ഇരുട്ടുമൂടിയ ഉള്‍ക്കാടുകളിൽ 
    പകൽ കടന്നു ചെല്ലുമ്പോൾ
    പേടിച്ചു മിടിയ്ക്കുന്നു  ഹൃദയം

    ഉഗ്ര വിഷ സർ പ്പങ്ങളുണ്ട്
    ഇലകള്‍ക്കിടയില്‍
    ഓരോചുവടും പതുക്ക പതുക്കെ.

    കറുത്തിരുണ്ടു മുന്നില്‍
    വഴിതടഞ്ഞു നില്‍ക്കുന്നത്
    മിന്നിമറയുന്ന മിന്നല്‍ പിണരുകള്‍
    ഉള്‍ക്കണ്ണിലോട്ടു കുത്തിയിറക്കുന്നു.

    രാത്രിയെത്തുന്നതും കാത്ത്
    താളം നിലപ്പിയ്ക്കാന്‍
    മഴതുള്ളികള്‍ക്കായില്ല
    ഒരു നീണ്ട യാത്രയിലെന്നപോലെ
    ശാന്തമായൊഴുകുന്ന കാട്ടരുവി

    രക്ത മൂറ്റി ക്കുടിയ്ക്കുന്ന അട്ടകള്‍
    കാല്‍ മുട്ടുകള്‍ വരെ എത്തുന്നു
    മുന്നോട്ടിനിയെന്തു ദൂരം അറിയില്ല

    ശക്തമാണ് കൊടുങ്കാറ്റിന്‍റെ
    ചലനങ്ങള്‍ , ഹൃദയം ഓര്‍മ്മപ്പെടുത്തുന്നു.
    ആത്മാവ് കുളിര്‍കാറ്റിലലിയുന്നു
    ധ്യാന മുഹൂര്‍ത്തങ്ങള്‍ പേടിപ്പെടുത്തുന്നു.

    ഇരുളും വെളിച്ചവും തിരിച്ചറിയാതെ
    ഇരുകൈയ്യും കൊണ്ടു പൊത്തട്ടെ കണ്ണുകള്‍
    മുന്നില്‍ ഹസ്തമോ പിന്നില്‍ കരടിയോ
    ഹൃദയം തുളുമ്പി തൂകുന്നു
    ജീവന്റെ നിര്‍മ്മല സംഗീതം.

    ................... വിശ്വം.

    പൗര സമ്മതം

    പൗര സമ്മതം
    *************

    ചൂണ്ടുവിരല്‍ നീട്ടുക
    കരിമഷി
    മനസാക്ഷിയുടെ
    ചുംബനം നല്കട്ടെ
    പതിഞ്ഞ അടയാളങ്ങള്‍
    പുറത്തറിയുന്നതുവരെ
    നിശബ്ദത
    നിരത്തിലലിയട്ടെ

    കിനാക്കൾ
    വെറുതേ പൂക്കില്ല
    നിലാവെളിച്ചത്തില്‍
    നിറം തെളിയില്ല

    ചൂണ്ടു വിരൽ
    അറിയട്ടെ
    മഷി മണം

    വെറുതേ
    മായ്ക്കരുത്
    തല വരകള്‍.

    .................. 

    പുലി ജന്മം

    പുലി ജന്മം


    ചത്തപുലിയ്ക്ക്
    പല്ലില്ലായിരുന്നു

    രക്ഷപ്പെട്ട പുള്ളിമാന്‍
    മലദൈവങ്ങള്‍ക്ക്
    സ്തോത്രം പറഞ്ഞു.
    പിന്നെയും
    പുല്മേടുകള്‍തേടി

    പുലികൂട്ടങ്ങള്‍
    മരണകാരണം അന്വേഷിച്ചു
    പുലിയുടെ നഖങ്ങള്‍
    പരിശോധിച്ചു

    മുതലക്കുളത്തില്‍
    വീണതു മുതല്‍
    കടുവയുമായി
    എറ്റുമുട്ടിയത് വരെ
    മൂത്തപുലി
    കൂട്ടിനോക്കി

    പുല്ലുതിന്നപ്പോഴും
    സിംഹ പയററിലും
    പല്ലുണ്ടായിരുന്നതായി
    പുലിക്കുട്ടികള്‍

    ശക്തമായ ചെറുത്തുനില്പ്പില്‍
    മാന്‍ ചവിട്ടിയതാകാം
    പല്ലുപോയതെന്ന്
    പുതിയ കണ്ടെത്തല്‍

    ദയയില്ലാതെ
    പുള്ളിമാന്‍ കടിച്ച്
    കൊലപ്പെടുത്തിയതാണ്
    പുലി ദിവ്യനെയെന്ന്
    പുലി മൂപ്പന്‍.

    ഇനി മുതൽ
    കൂട്ടം കൂടി
    പിടലിയിൽ കടിച്ചു  തന്നെ
    മരണമുറപ്പാക്കണമെന്ന്
    അന്ത്യ വിധി

    പിന്നെപ്പിന്നെ
    പുലിയ്ക്ക്
    മാന്‍ പേടിയില്ല

    .............. വിശ്വം.

    പോയോ ..?


    ആദ്യം ചോദിച്ചത് ആരാണ്..?
    സൈക്കിളിന്‍റെ കാറ്റുപോയപ്പോള്‍
    തിരക്കില്‍ പേഴ്സ് പോയപ്പോള്‍
    കണക്കു ക്ളാസ്സില്‍ തോറ്റപ്പോള്‍
    ചോദിച്ചവരോടെല്ലാം
    ഉത്തരം പറഞ്ഞു മടുത്തിട്ടുണ്ട്.

    കടയില്‍ പോയപ്പോള്‍
    സ്കൂളില്‍ പോയപ്പോള്‍
    കടവില്‍ പോയപ്പോള്‍
    ചന്തയില്‍ പോയപ്പോള്‍
    എല്ലായ്പ്പോഴും
    ഒരേ ഉത്തരം തന്നെ പറഞ്ഞിരുന്നു.

    മത്തായി സാറു തോറ്റപ്പോള്‍
    പെട്ടെന്ന് വിളക്കണഞ്ഞപ്പോള്‍
    അവസാനത്തെ വണ്ടിയ്ക്കായെത്തിയപ്പോള്‍
    വില്ലേജോഫീസറെത്തേടി എത്തിയപ്പോള്‍
    ജോലിയ്ക്കായി പണംകൊടുത്തപ്പോള്‍
    ഉത്തരം തളര്ത്തുന്നതായിരുന്നു.

    ശ്വാസമടക്കി
    വാന്കെടേ സ്റേറടിയത്തില്‍
    വേള്‍ഡ് കപ്പ്‌ ക്രിക്കറ്റ്‌ കണ്ടപ്പോള്‍
    ശ്രീലങ്ക ൨൭൪ രണ്സെടുത്തപ്പോള്‍
    ആദ്യ വിക്കറ്റുപോയപ്പോള്‍
    സച്ചിന്‍ വീണപ്പോള്‍
    ഉത്തരമറിയാതെ
    വെറുതെ ചോദിക്കുന്നു
    പോയോ..?

    ................. വിശ്വം.

    മലയാളം കവിത -മുമ്പേ നടന്ന കവിയ്ക്ക്...

    Malayalam kavitha

    Malayalam kavitha. Mumpe natanna kaviykku. -a tribute to kadamanitta- poet: viswam aryad: on record: Sukhesh ... MOV02580 ...

    മുംബൈ ഓ.എന്‍.വി.യ്ക്ക് ....

    ഓര്ത്തൊരുനാളെഴുന്നള്ളും മലയാളമീ മണ്ണില്‍
    എന്‍ മനക്കാമ്പുകൊണ്ടുഞാനന്നത്തപ്പൂവിടും
    വിത്തിറക്കാനൊരു പുഞ്ചകൂടി മാറ്റി ഞാന്‍
    കുത്തി മറിയ്ക്കും പുഴനീരതിനേകുവാന്‍
    റുപ്പിക എത്രയായേലും വീണ്ടും വിതയ്ക്കും
    പ്പിന്നൂണെന്‍റെ വീട്ടില്‍ കുത്തരി കൊണ്ടാകും
    നുകമേററ മണ്ണിന്‍ വികാരം കുറിയ്ക്കുവാന്‍
    സ്വാതന്ത്ര്യം ഈ കരങ്ങള്‍ക്കുമുണ്ടാകും
    ഗദ്ഗദമാണിപ്പോള്‍ പുഞ്ചകള്‍ മൂടുമ്പോള്‍
    തംപുരു മീട്ടുന്ന പുഴകള്‍ വരളുമ്പോള്‍
    നേട്ടംനമുക്കെല്ലാം ധരിത്രി നല്‍കിടും
    രുചിയറിഞ്ഞമ്മിഞ്ഞ നുണയാന്‍ പഠിച്ചെന്നാല്‍
    ന്നുകരുന്നു മധുരം ഇന്നിവിടെയീമക്കള്‍.

    .....................................സ്നേഹപൂര്‍വ്വം വിശ്വം.

    തത്തമ്മേ ...പൂച്ച.... പൂച്ച.

    തത്തമ്മേ ...പൂച്ച.... പൂച്ച.



    ഇന്നലെ ഒരു തത്ത
    ഹോളി കളിയ്ക്കാന്‍
    കാക്കകൾ ക്കൊപ്പം കൂടി
    എത്ര നിറങ്ങൾ  തേച്ചിട്ടും
    കാക്ക നിറം കറുത്തുതന്നെ

    മുറ്റത്തെ
    വാഴകൈയ്യില്‍
    കാക്കകൾ  ഇരുന്നു
    തത്ത മാവിന്‍ കൊമ്പിലും

    തത്ത
    മഞ്ഞക്കളറില്‍  
    മഞ്ഞക്കിളിയായ്
    കാപ്പി നിറത്തിൽ
    ഓലംഞ്ഞാലി
    നീല ഒഴിച്ചാൽ
    നീല പൊന്മാൻ
    കാക്കകൾ 
    ആർത്തു വിളിച്ചു

    മഞ്ഞപ്പൊടിയും
    നീലപ്പൊടിയും
    കാക്കകള്‍ക്ക്
    കറുപ്പ് പോലെ
    തത്ത കളിച്ച്
    തരികിടയായി


    ഹോളികളിച്ച്
    കാക്കകള്‍
    പോയി
    തത്ത
    കുളിച്ചുകുളിച്ച്
    കുളം കലക്കി

    കണ്ടന്‍പൂച്ച
    ചാര തത്തയെ
    കണ്ടു പതുങ്ങി  
    മ്യാവൂ...മ്യാവൂ.

    കൂട്ടില്‍ ക്കിടന്ന
    മാടത്തയ്ക്ക്
    തത്തക്കിളിയെ പിടികിട്ടി
    പച്ച മലയാളത്തില്‍
    കൂവിവിളിച്ചു

    "തത്തമ്മേ ..പൂച്ച .. പൂച്ച."


    .................... വിശ്വം.

    ചിലത്

    ചിലര്‍ എങ്കിലും വിചാരിയ്ക്കും
    ചിലരെപററി
    ചിലര്‍ എല്ലാവരെപററിയും
    ചിലര്‍ ആരെപററിയും
    ചിലര്‍ വിചാരങ്ങളൊന്നുമില്ലാതെ
    ചിലരെ ററിമാത്രം
    ചിലത് പറഞ്ഞുകൊണ്ടിരിയ്ക്കും.
    ചിലര്‍ക്കത് കേള്‍ക്കുമ്പോള്‍
    ചിലത് തോന്നും
    ചിലപ്പോളത് വാര്‍ത്തയാകും
    ചിലപ്പോള്‍മാത്രം
    ചിതറിപ്പോകും
    ചീററിപോകും

    ൦൦൦൦൦൦ വിശ്വം.


    രാമകൃഷ്ണന്‍റെ ചായക്കട


    ഇത് രാമകൃഷ്ണന്‍റെ ചായക്കട
    പലഹാരങ്ങളെല്ലാം
    ചില്ലലമാരയില്‍
    ഈച്ചകള്‍ കയറാതെ സൂക്ഷിച്ചിരിക്കുന്നു
    തിണ്ണബെഞ്ചില്
    ഇപ്പോഴും പത്രം വായിക്കാനാളുകളുണ്ട് .....!
    ചരിത്രത്തിലെ എല്ലാ താളിയോലകളും
    ദിവസവും ഇവിടെ വായിക്കാറുണ്ട്

    ഒരുചായക്കുടിച്ചപ്പോള്‍
    അലമാരയില്‍ നിന്ന്
    ഉണ്ണിയപ്പം രണ്ടെണ്ണം പുറത്തിറങ്ങി
    ഉച്ച പലഹാരങ്ങള്ക്കിടയില്‍ നിന്ന്
    അകന്നകന്നായിരുന്നു ഓരോ ഉണ്ണിയപ്പവും.

    രാമകൃഷ്ണന്‍
    കടംകൊടുത്തിരുന്നു.
    പററിയതുകകള്‍
    കൃത്യമായി കലണ്ടറില്‍ എഴുതിയിട്ടിരുന്നു.
    അഞ്ചുവര്‍ഷമായി
    ചായയും ഉണ്ണിയപ്പവും
    തിന്നുറങ്ങിയിരുന്ന
    സ്ഥിരം വായനക്കാരന്
    പെട്ടെന്ന് പത്രവും ബെഞ്ചും
    നിഷേധിച്ചിരിയ്ക്കുന്നു.

    ഇന്ന്
    രാമകൃഷ്ണന്റെ കട മുടക്കമാണ്
    ഉണ്ണിയപ്പമുണ്ടാക്കിയിരുന്ന
    ജോലിക്കാരന്‍
    അവധിയില്‍
    പോയിരിയ്ക്കുന്നു.

    ൦൦൦൦൦൦൦൦൦൦൦൦ വിശ്വം

    ഇട്ടാമിട്ടായി കുട്ടപ്പായി


    പേരുപറഞ്ഞപ്പോള്‍ നിങ്ങള്‍ ചിരിച്ചു
    അല്ലെങ്കിലും പേരിലെന്തിരിയ്ക്കുന്നു.
    ഇട്ടാമിട്ടായി പൊട്ടിച്ചിരിച്ചു

    ഈയിടെയായി അങ്ങിനെയാണ്
    പൊട്ടിത്തെറികളും പൊട്ടിച്ചിരികളും
    ഭൂമികുലുങ്ങുന്ന പൊട്ടിത്തെറി
    ഭൂമിമുങ്ങുന്ന പൊട്ടിച്ചിരി

    അണുകൂടുതകർ ത്ത്
    കൂട്ടത്തെറി
    കാറ്റടിച്ചു പകര്‍ന്ന
    വികിരണങ്ങള്‍

    ഇട്ടാമിട്ടായിയ്ക്കിനി
    പൊട്ടാനിടമില്ല
    ഞെങ്ങി മരിച്ചവര്‍
    മുങ്ങിമരിച്ചവര്‍
    തിങ്ങി മരിച്ചവര്‍
    കത്തിമരിച്ചവര്‍
    കാണാതായവര്‍
    ഇപ്പോള്‍ എല്ലാം
    ഒന്നിച്ച്

    കുറുകിചിരിച്ച
    കാറ്റിന്
    കരയാനറിയില്ല
    ഇട്ടാമിട്ടായി
    പൊട്ടിതെറിച്ചു

    ൦൦൦൦൦൦൦വിശ്വം




    ബോധോദയം

    ബോധോദയം
     
    കോടിമുണ്ടുടുത്ത്
    കൊടുങ്ങല്ലൂരിനു പോകുന്നവര്‍
    പാടിയ ഭരണിപ്പാട്ട്
    വീട്ടിലിരുന്ന്  ഏറ്റുപാടിയപ്പോള്‍
    തുടയില്‍വീണ ചൂരല്‍വടി
    ചെറുപ്പകാലത്തെ നേര്‍വഴികള്‍

    പിന്നെയും പുതിയ വാക്കുകള്‍
    പലവഴി കൂട്ടുകൂടി നാവിലുറങ്ങി
    കണ്ണീര്‍വീഴ്ത്തിയ  അമ്മയ്ക്കുവേണ്ടി
    കവചകുണ്ടലങ്ങള്‍
    അറുത്തുമാററിയ കര്‍ണ്ണനായും
    ക്രൌഞ്ചപക്ഷികളുടെ വിലാപത്താല്‍
    ആദികവിയായ വാത്മീകിയായും
    പിതൃവാക്കുകള്‍കേട്ട്
    അയോദ്ധ്യവിട്ട രാമനായും
    ബോധിവൃക്ഷച്ചുവട്ടില്‍
    ജ്ഞാനംലഭിച്ച  സിദ്ധാര്‍ത്ഥനായും
    ബോധമനസ്സിലേക്ക്
    ഓരോന്നായവ കയറിയിറങ്ങി

    മുച്ചീട്ടുകളിക്കാരന്റെ കളിത്തട്ടില്‍
    ഇരട്ടിയ്ക്കുന്നപണം സ്വപ്നംകണ്ട്
    കളത്തില്‍വെച്ച ശൂന്യഹൃദയം
    ഇരട്ടിയായി തിരികെ കിട്ടിയപ്പോള്‍
    തോളില്‍ നിന്നും
    വേതാളം നിലത്തിറങ്ങി
    ചൂരല്‍വടിയുമായി മുമ്പേനടന്നു.

    കള്ളക്കളികള്‍ ഏതെന്ന് തിരിച്ചറിയാന്‍
    ഇന്‍റര്‍നെറ്റില്‍ സേര്‍ച്ചു ചെയ്തു
    ഭരണിപ്പാട്ടിന്റെ ഭക്തിയും
    മുച്ചീട്ടു കളിക്കാരന്റെ വേഗതയും
    ആദികവിയുടെ കാവ്യ ദർശനവും
    ബുദ്ധന്റെ ചിരിയും
    ഒന്നുമല്ല മനുഷ്യൻ 
    എന്നായി അവസാനം 
    ബോധോദയം
    .... 

    ..

    വൃദ്ധ സദനത്തിലേക്ക് ..........

    വൃദ്ധ സദനത്തിലേക്ക് ..........


    വയ്യ, ഇനിയും വഴക്കിടാന്‍ നിന്നോട് 
    പയ്യിനെക്കെട്ടും തൊഴുത്തിലെങ്ങാനൊരിടം
    തന്നാലവിടെ കഴിഞ്ഞിടാമല്ലോ ഞാൻ
    വിവശയായിവിടിന്നു  തേങ്ങുന്നൊരമ്മയും

    നിര്‍ദ്ദയം ചൊല്ലീ, ആ മകനമ്മയോട്
    സ്വര്‍ഗ്ഗമാണല്ലോ, ആ വലിയ സദനം
    കൂട്ടിനായ് ആഢ്യരാം അമ്മമാര്‍
    വീട്ടു പണികളോ, കുഞ്ഞുമക്കള്‍ തന്‍
    കരച്ചിലോ കേള്‍ക്കണ്ട , പിന്നയോ .....!
    നേരം പുലരുന്നതിന്മുമ്പു ഡോക്ടര്
    ശ്വാസവും പള്സും നോക്കിക്കുറിച്ചിടും
    തെല്ലൊരു ജലദോഷമുണ്ടായാല്
    വെല്ലുന്നൊരാശുപത്രി ക്കിടക്കയും
    സായാഹ്നങ്ങളില്‍ ഇളംക്കാററു വീശുന്ന
    ആരാമമൊന്നുണ്ടല്ലോ പുഴവക്കില്‍.
    നേരെ മുമ്പിലായ് അമ്പലമല്ലോ നില്പൂ
    ഈറനായ് എന്നും തൊഴുതിടാം ദേവിയേ..



    വയ്യടാ പോകുവാന്‍, ഈ വീട്ടിലല്ലോ ...
    ദിവ്യനാം നിന്നച്ഛനെന്നൊപ്പം വാണത്
    ഇക്കാണും മരങ്ങളെല്ലാ മെനിയ്ക്കു പ്രിയര്‍
    സര്പ്പക്കാവുകളെന്റെ ജീവ വിളക്കുകള്



    അയ്യോ, പറയരുതമ്മേ, പത്തുമാസത്തോളമായ്
    കാത്തിരിയ്ക്കുന്നു ഞാന്‍
    ഇന്നലെയാണാ മുത്തശ്ശി ചത്തത്
    ഏറെ നാള്‍ ദീനം പിടിപ്പെട്ടു കിടന്നിട്ട്
    ഇക്കുറി പോയില്ലേല്‍, പോകുമാചാന്സും
    മറ്റൊരൊഴിവിനായ് എത്രനാള്‍ കാള്‍ക്കണം
    പത്തായിരം രൂപ പത്തുമാസമായ് കിടക്കുന്നു
    പത്തായിരം തന്നെ പലിശ നഷ്ടം..!


    കുട്ടികള്‍ രണ്ടും പിണങ്ങില്ലേ എന്നോടു
    മുത്തശ്ശി കഥകള് പറയാന്‍ ഞാനില്ലെങ്കില്‍
    രണ്ടും വളര്‍ന്നു വലുതായശേഷം ഞാന്‍
    കട്ടായം പോകാം, വൃദ്ധ സദനത്തില്‍
    ഇപ്പോളീ ഇറയത്തോ, തൊഴുത്തിലോ..
    നാമം ജപിച്ചു ഞാന്‍ നേരം കളഞ്ഞിടാം.


    പററില്ല , വീണ്ടും അവധി പറയുവാന്‍
    ആയയും ചൊല്ലീ, അമ്മയുണ്ടെങ്കില്
    വേറെ നോക്കണം , പററില്ലവള്‍ക്കെന്നും
    രാവിലെ തുടരുന്ന ജീവിത പാച്ചിലില്‍
    രാവില്‍ തകര്‍ന്നു ഞാന്‍ വീട്ടില്‍ അണയുമ്പോള്‍
    വേറെന്തു സ്വസ്തത , അമ്മയെ കാണുമ്പോള്‍
    കുട്ടികള്‍ നന്നായി പഠിച്ചിടാന്‍
    പോകില്ലേയമ്മേ, ഇടയ്ക്കിടെ ഞാന്‍ വന്നിടാം.



    ഈറന്‍ മിഴികളില്‍ കണ്ടുപിന്നായമ്മ
    ഏറെ വളര്‍ന്ന തന്കുഞ്ഞിന്റെ ആശങ്ക..!
    മാന്തളിര്‍ കണ്ടൊരു കാലത്ത് പൂന്തെന്നല്
    കാന്തികലര്‍ത്തി പറഞ്ഞൊരു വാക്കുകല്
    വെയ്ക്കേണ്ട മാനസം മാമ്പൂവില്‍
    പാഴ്ജന്മങ്ങള്ലല്ലെയോ, പകുതിയും..!


    നേരം കളഞ്ഞില്ല, പിന്നെയായമ്മ ചൊല്ലീ..
    പോകാം , നന്നായി വളരട്ടെ നിന്‍ കുട്ടികള്‍.!

    പടിയിറങ്ങുമ്പോള്‍ നീ പറയരുതാരോടും
    പറയുക, പോയമ്മ കാശിയ്ക്കെന്ന്...!

    ഒന്നുമേ വേണ്ടിനി, യെന്നാല്മാവുപോലും
    പോകുന്നീയുടല്‍ വൃദ്ധ സദനത്തില്‍...!

    ....... ൦൦൦൦൦൦൦൦൦൦൦൦൦൦........വിശ്വം.

    ഒരു പ്രണയഗീതം

    ഒരു പ്രണയഗീതം

    പ്രേമം മുളചെന്നിലേതോപെരുന്നാളു -
    കണ്ടു തിരിയ്ക്കുന്നൊരു നാളില്‍
    അറത്തുങ്കലേതോ, മലയാററൂരയോ,
    അല്ലമ്പലമുററത്തു നിന്നാണെന്നെന്നോർമ്മ

    ചൂളം വിളിച്ചു ചിരിച്ചു ഞാനവളുടെ
    പിന്നാലെ ചെന്ന് കറങ്ങിത്തിരിഞ്ഞപ്പോള്‍
    പ്രേമിക മെല്ലെ തിരിഞ്ഞൊന്നു നോക്കി
    പേടിച്ചുപോയി ഞാന്‍, അടിയീറനായി.!

    ജീവന്‍ തുളുമ്പുന്ന ചിരിയുമായവളെന്റെ
    ചാരത്തുവന്നു, ശാഠ്യം നടിച്ചപ്പോള്‍
    ഗോഷ്ടികള്ലേറെ കാട്ടികൂട്ടി ഞാനന്ന്
    ശേഷിച്ച ജീവനാല്‍ നാവനക്കീടുവാൻ !

    രോഗം പിടികിട്ടിയവള്‍ക്കുമന്നേരം, പിന്നെ-
    രോഗിയായവളും, ശൃംഗാരം നീണ്ടുപോയ്
    ഭാഗ്യം, ഞൊടിയിടകൊണ്ടു ഞങ്ങളൊന്നായ്
    ഭാവനകള്‍ നെയ്തു  കറങ്ങി നടന്നന്ന്

    ആദ്യം പറഞ്ഞു ഞാനെന്റെ പേരും
    പിന്നെ തുടർന്നെൻ ദേശപ്പെരിമയും
    കുശലം തുടരാന്‍ ചില നർമ്മകഥകളും
    കേട്ടു ചിരിച്ചവള്‍ പറഞ്ഞഭിപ്രായവും .

    നീണ്ട കാർക്കൂന്തലിനെ വർണ്ണിയ്ക്കുവാൻ
    തേടിപ്പിടിച്ചു ഞാന്‍ കാളിദാസനെ
    രവിവര്‍മ്മ പണ്ടുവരച്ച ചിത്രത്തിന്‍
    തനിപ്പകര്‍പ്പല്ലയോ  നിന്റെ മിഴിയിണ

    നാണം കുണുങ്ങി കുണുങ്ങിപ്പറഞ്ഞവള്‍
    ഞാനും സുന്ദരനാണ് നസീറുപോൽ
    ഭാഗ്യം, അല്ലെങ്കിലീ വഴിപാടിനായ്
    ആഗമിയ്ക്കില്ലാ,  ഞാനേകയായിന്ന്

    വീണ്ടുമാച്ചുണ്ടിൽ  നിന്നൂറുന്ന വിസ്മയം
    തേടിയലഞ്ഞേതോലോകത്തിലായി ഞാന്‍
    ഭാരമാം മിഥ്യകള്‍ മാററിമറിച്ചപ്പോൾ
    നേരം ഇരുണ്ടതറിഞ്ഞില്ല തെല്ലുമേ

    അവസാന വണ്ടിയ്ക്കായോടി ,ചാടി-
    പ്പിടിച്ചവള്‍ പോകുന്നതുകാണ്കേ
    പൊട്ടിയെന്നുള്ളിലായിരം ഉല്‍ക്കകള്‍
    വിട്ടുപോകുന്ന  പ്രണയബോധത്തിനാല്‍

    നീണ്ടു വിടർന്നയാ ശൃംഗാര ചൂടിനാല്‍
    മണ്ടുവാൻ  മറന്നു വിലാസങ്ങളന്യോന്യം
    തേടുവതെങ്ങുപോയവളെയെന്നോര്‍ത്തു ഞാൻ
    റോഡുകള്‍ തോറും നടന്നു കരഞ്ഞന്ന്

    പിന്നെയെല്ലാ പൂരപറമ്പിലും
    പൂവുമായ് ഞാന്‍ നിന്നെ തേടിയലഞ്ഞല്ലോ!
    കാർമുകിൽ  മാനത്തുചിത്രം വരയ്ക്കുമ്പോള്‍
    കോമളേ, നീ തന്നെയെൻ കുടക്കീഴിലും

    മുളയിലേ വാടിയ ഹൃദയക്കിളിര്‍പ്പിന്റെ
    തളിരുമായ് ഓമലേ, നിന്നെ ഞാന്‍ തേടുന്നു.
    വരില്ലേ വയമ്പുമായ്‌ ഇനിയുമൊരന്തിയില്‍
    ഈ പ്രണയഗീതം പാടി നടയ്ക്കുവാന്‍
    ............................................

    സന്ധ്യ

    സന്ധ്യ


    വിരൽ  തുമ്പില്‍ ഞാന്നു കിടക്കുന്നു കാലം
    വിളർ ച്ച ബാധിച്ചൊരമ്മയ്ക്ക് ഭാരമായ്.
    തളര്‍ന്ന മെയ്യിലൂന്നി മുറിയ്ക്കപ്പുറത്തുള്ളോരിടിഞ്ഞ
    വാതില്‍പടിയിലൂടിറങ്ങുന്നു സന്ധ്യ.

    ഇരുളുമാകാശത്തില്‍ മെല്ലെവിരിയുന്നു ചന്ദ്രിക
    തപോവാസമുപേക്ഷിച്ചാഴിയിൽ
    ആത്മസ്നാനം ചെയ്തു രസിക്കുന്ന ദിനകരന്‍.
    ചിറകടിനാദമായ് ഉയരുന്ന പറവതന്‍ വിഷാദം.
    അന്തി ദീപത്തിനായ് കല്‍വിളക്കില്‍
    ഇണചേര്‍ന്നു നില്‍ക്കും തിരിതന്‍ ആത്മാഹൂതി
    എരിഞ്ഞടങ്ങുന്ന ചിതയില്‍ മൌനമായ്
    ഉടഞ്ഞു പൊട്ടുന്ന നെഞ്ചകം.
    കർ മ്മ ത്തിന്നടിയേററു ബലിക്കല്ലില്‍
    വീണു പിടഞ്ഞു ചാകുന്ന പുത്രന്റെ ശോണീതം

    ഹോ..! ഇനിയുമെത്ര സന്ധ്യകള്‍ ബാക്കി
    ഈ മിഴികള്‍ തുയിലു കൂടുവാന്‍.

    ...... ....... വിശ്വം.

    നഷ്ടപ്പെട്ട വിളികള്‍

    നഷ്ടപ്പെട്ട വിളികള്‍


    അവളുടെ വിളികേട്ടിട്ട്  മാസങ്ങളായി
    അവളുടെ മൊബേൽ  നമ്പര്‍
    എങ്ങനെയോ ഡിലീറ്റ് ആയീ.

    ഏതോ ഒരു സിം കാര്‍ഡില്‍
    പെരെഴുതാതെ സേവ് ചെയ്തിരുന്നതാണ്.
    മററുള്ള സിമ്മുകളിൽ
    മിസ്ഡ്കാളുകളുടെ കൂട്ടത്തിലും.കാണണം

    ഏതു പുതിയ സിം കാർഡ് വരുമ്പോഴും
    ആദ്യം തന്നെ വാങ്ങി
    അവളുടെ നമ്പരിലേക്ക് മിസ്ഡ് കാള്‍ അയച്ച്
    അവസാനം ഡൌണ്‍ ലോഡ് ചെയ്ത
    സംഗീതം അവളെ കേള്‍പ്പിച്ചിരുന്നു.


    ഞങ്ങള്‍ മോബേലിൽ  സംസാരിച്ചിട്ടേയില്ല!
    എല്ലാം മിസ്ഡ് കാളുകളായിരുന്നു.
    സുഗന്ധം പരത്തുന്ന കാററിനെ പോലെ
    ഇംഗിതങ്ങള്‍ മിസ്ഡ് കാളുകള്‍
    പരസ്പരം അറിയിച്ചുകൊണ്ടേയിരുന്നു.

    ഒരു റിംഗ് മാത്രം വന്നാൽ
    സ്ഥലത്തെ ഹോട്ടല്‍ മുറിയിലവളുണ്ടെന്നും
    റിംഗ് ടോണ്‍ രണ്ടു തവണയായാൽ
    അവളുടെ കൂടെ കറങ്ങുവാന്‍ ചെല്ലണമെന്നും
    മൂന്നു റിംഗ് കേട്ടാല്‍
    അന്നത്തെ ഡിന്നറിനവളെ വെയിറ്റ് ചെയ്യണമെന്നും
    എനിയ്ക്ക് മനസ്സിലാകുമായിരുന്നു.
    നിര്‍ത്താത്ത റിംഗുകൾ  കേട്ടാല്‍
    ഒരാഴ്ച്ചത്തേക്ക് അവൾ സ്ഥലത്തുണ്ടാവില്ല.

    റിംഗുകള്‍ എണ്ണിയെണ്ണിയാണ്
    സംസാരിയ്ക്കാന്‍ മറന്നുപോയത്
    ഇനി കണ്ടു മുട്ടുമ്പോൾ
    മോബേലിൽ  സംസാരിയ്ക്കുന്നതിനുള്ള
    റിംഗ്കോഡുകൂടി ഉണ്ടാക്കണം..!

     റിംഗ് ടോണുകളുടെ  താളം മുടങ്ങിയപ്പോൾ 
    സംശയം തോന്നിയ എല്ലാ നമ്പരുകളിലും
    മിസ്ഡ് കാളയച്ചു
    മറുപടി സംസാരത്തിലേക്കായാൽ
    അവളല്ലെന്നു തിരിച്ചറിയുന്നു.

    ഇപ്പോൾ വരുന്ന റിംഗു കള്‍
    നോക്കാതെ എണ്ണിയെണ്ണി
    കാളുകള്‍ നഷ്ടപ്പെട്ടുതുടങ്ങി.
    രണ്ടു റിംഗിൽ  നിന്ന കാളുകള്‍ കേട്ട്
    മണിക്കൂറോളം  തിയറെററിനു മുന്നില്‍ നിന്നു..!
    മൂന്നു റിംഗുകേട്ടു തിരക്കുപിടിച്ച്
    ഡിന്നര്‍ ഹാളിലെത്തി കാത്തിരുന്നു


    എല്ലാം നിര്‍ത്താത്ത വിളികളാണ്‌
    എടുക്കാതെ നീണ്ടു പോകുന്നവ
    ഒറ്റ റിംഗുകൾ കേട്ടകാലം മറന്നിരിയ്ക്കുന്നു.
                                       ... .... ... ... .. .വിശ്വം.

    തലക്കെട്ടുകള്‍

    ഏട്ടിലെ പശു

    ഏട്ടിലാണിപ്പോഴും പുള്ളിപ്പശു
    പുല്ല്   തിന്നാറേയില്ല.
    വൈക്കോൽ തുറു കണ്ടിട്ടും
    തിരിച്ചറിയുന്നതേയില്ല.
    ..... ...... ......

    നടത്തം

    ജീവിച്ചിരിക്കുവാന്‍ വേണ്ടി
    നടക്കുന്നവര്‍
    മൈതാനത്തിനുച്ചുറ്റും
    ഏഴുറൌണ്ട്
    മലമുകളിലേക്ക്  കയറ്റം
    പിന്നെ
    കിതച്ചുകിതച്ച് ഇറക്കം
    എല്ലാം
    ഗുളികകള്‍
    കഴിക്കുന്നതിനുമുമ്പ്...!
    ... .... ....... .....

    ചരമക്കുറിപ്പ്

    ജീവിച്ച്
    പ്രായവ്യത്യാസമില്ലാതെ
    തിരിച്ചുപോകുന്നവര്‍ക്ക്
    കൂട്ടിനായി
    ബന്ധവും പദവിയും
    കാട്ടുന്നവരുടെ
    ചരമക്കുറിപ്പുകൾ
    ... .... ... .....

    ചിന്തകന്‍

    ഭൂമി ഉരുണ്ടതാണ്
    നീ ഇരുണ്ടതാണ്
    ഇത് വിഷമാണ്
    നീ വിഷമാണ്
    ഇത് നീ കുടിക്കുക.
    .... .... ......

    മന്ത്രം

    ചുണ്ടനക്കി തുടങ്ങുന്ന ഉണ്ണി
    പറയുന്നതെല്ലാം
    അമ്മയ്ക്ക് മന്ത്രം
    പുഞ്ചപ്പാടങ്ങളില്‍
    കടല്‍ കടന്നെത്തുന്ന
    ഇരണ്ടകൾ  തമ്മില്‍
    പറയുന്നതൊക്കെയും
    കൊക്കിനു മന്ത്രം.
    താളം തെറ്റുന്ന നര്‍ത്തകി
    ചുവടു തെറ്റി കണ്ണെറിയുമ്പോൾ
    പക്കക്കാരന്റെ
    ചുണ്ടിലും മന്ത്രം.
    ... .... .... ...

    നീ

    എന്റെ സ്വപ്നങ്ങളെല്ലാം
    നീ നേരത്തെ കാണുന്നു.
    ശേഷിച്ചവയിലെല്ലാം
    നീ തന്നെ
    നിറഞ്ഞു നില്‍ക്കുന്നു.
    ... .... .... ...

    ആനവില

    താടിവളര്‍ത്തിയ
    ആനക്കാരന്‍
    കുമാരേട്ടന്‍
    പറഞ്ഞു
    സ്നേഹത്തിന്
    ആനയുടെ വിലയുണ്ടെന്ന്...!
    അപ്പോള്‍ ഇത്തിരി സ്നേഹം
    തന്നാല്‍ ആനയെ തരുമോ..
    കുമാരേട്ടാ....?
    .... ... ....

    ക്യൂ

    എല്ലായ്പ്പോഴും
    ക്യൂവിലാണ്
    ചിലപ്പോള്‍
    ഏറ്റവും പുറകില്‍
    പലപ്പോഴും
    ഇടയില്‍
    ഒന്നാമതെത്തുമ്പോൾ
    പുറകില്‍ നീണ്ട നിരകാണാം
    തിരകളെപോലെ
    തീരുന്ന നിര.
    ... ... ..... ...

    കണ്ണാടി

    നീയാണ് ചങ്ങാതി
    കഷണ്ടിയും നരയും
    യഥാസമയം
    കാട്ടിത്തരുന്നു.
    ... ... ... ... ...

    തീപ്പെട്ടി

    ഒരു കെട്ടുഭീകരർ
    പതിയിരിക്കുന്നു
    ഓരോരുത്തരെയായി
    തല കത്തിച്ചില്ലാതാക്കി.
    .... ..... .... ....

    മരുന്ന്

    ഇടയ്ക്കിടയ്ക്ക്
    ഒരു പനിയും
    സുഖക്കുറവും
    വന്നു പോകട്ടെ
    എന്തിനാ വെറുതെ
    അവററകളെ
    രാസമരുന്ന് വെച്ച്
    തുരത്തുന്നത്.....!
    ..... .... ........

    ഇതുമാത്രമാണ് സത്യം

    ഇനി ഒരു സത്യം പറയട്ടെ
    ഇതുവരെ പറഞ്ഞതെല്ലാം
    ശുദ്ധ നുണയായിരുന്നു.

    ...... .... ...... .... വിശ്വം.

    കടലാസുപൊതികള്‍

    കടലാസുപൊതികള്‍

    മുളംകുറ്റിപുട്ട് 
    പപ്പടം, പൂവന്‍പഴം
    കഴിച്ചൂ, മൂക്കറ്റം.

    കല്‍ക്കട്ടയ്ക്കുള്ള തീവണ്ടിയില്‍
    വയറ്റത്തിട്ടടിച്ചു പാടുമ്പോൾ 
    തുട്ടുകള്‍ക്കൊപ്പം കിട്ടിയപൊതി 
    പഴകിയതെങ്കിലും
    രുചിയുള്ളതായിരുന്നു

    ആലുവാ പ്ലാറ്റ്ഫോമിൽ 
    തുണിയില്‍ പൊതിഞ്ഞ്
    ഉപേക്ഷിച്ഛതാണമ്മ
     
    കടിയ്ക്കാതെ, കുരച്ചു കുരച്ച്
    കാവല്‍നിന്ന നായ
    കടലാസ് പെറുക്കികൾക്കൊപ്പം
    യാത്രയാക്കിയതാണെന്ന് 
    കൂടെ തെണ്ടുന്നവര്‍

    ഓരോ പൊതിക്കെട്ട് കിട്ടുമ്പോഴും
    ഹൃത്തടത്തില്‍ നിന്ന്
    സ്നേഹത്തിന്റെ ഒരു കുളിര്‍കാറ്റ്
    തണുത്തു തണുത്ത്
    കണ്ണുകളിലൂടെ പെയ്തിറങ്ങുന്നു

    ട്രെയിൻയാത്രക്കാരായ കുട്ടികള്‍
    ഉറുമ്പുകടികൊണ്ട് 
    തുണിക്കെട്ടിനുള്ളിൽ 
    നിലവിളിച്ചവൾക്കു മുന്നിൽ  
    അച്ഛനമ്മമാരുമായി
    കൊഞ്ചിക്കുഴയുന്നു 

    കമ്പാര്‍ട്ടുമെൻ്റുകളിൽ
    കൈകൊട്ടിപാടി 
    തെണ്ടിനടക്കുമ്പോള്‍
    കണ്ണുകള്‍ തിരയുന്നത്
    കണ്ണെഴുതി കരിവളയിട്ട്  
    കവിളില്‍ മറുകുംകുത്തി
    കടലാസുവഞ്ചി പോലെ
    സ്റ്റേഷനില്‍ ഒഴുക്കിവിട്ട
    ആ കടിഞ്ഞൂല്‍കാരിയെ

    ഒറ്റയ്ക്കിരിയ്ക്കുമ്പോൾ
    ഒരായിരം അമ്മചോദ്യങ്ങൾ
    അവളെയും വേട്ടയാടി
    ആരുമറിയാതെങ്ങനെയമ്മയവൾ 
    ഉദരത്തില്ലെന്നെ കിടത്തി?
    എവിടെ വെച്ചായിരിക്കും
    അന്ന് വയറൊഴിഞ്ഞത്?
    തുണിയില്‍ പൊതിഞ്ഞത്?
    ആദ്യമായ് കരഞ്ഞപ്പോള്‍
    ഊറിയില്ലേ അമ്മയ്ക്ക് നൊമ്പരം!
    ഒരുതുള്ളി മുലപ്പാലെങ്കിലും
    ഞാൻ നുണഞ്ഞു കാണുമോ?

    തീവണ്ടിയോടികൊണ്ടിരുന്നു
    പാടിയ പാട്ടുതീര്‍ന്നപ്പോള്‍
    പുതിയ പാട്ടുപാടി
    കൈകള്‍ മാറി മാറി
    പുതിയപുതിയ മുഖങ്ങളിലേക്കുനീട്ടി
    കൈവെള്ളയില്‍ വീണത്
    വാടിക്കൊഴിഞ്ഞ നാണയത്തുട്ടുകള്‍
     
    സ്വരം ഇടറിയപ്പോൾ
    പാട്ട് നിര്‍ത്തി
    പുറത്ത്  മരങ്ങളും വകെട്ടിടങ്ങളും
    പിന്നിലേക്ക് ഓടി മറയുന്നു
    താഴെയിരുന്നവൾ കിടിയ
    കടലാസുപൊതി തുറന്നു

    ....... ...... വിശ്വം.

    ശേഷിപ്പുകൾ തേടുന്നത്.......

    ശേഷിപ്പുകൾ  തേടുന്നത്.......


    "കിനാക്കൾ  എങ്ങനെയാണ്
    ഒഴുക്കിൽ പെട്ടത്?
    കാറ്റ്  എന്തിനാണ്
    കൊടുങ്കാററായത്?"
    ......  കലാപത്തിനിടയില്‍
    തെറിച്ചു വീണ കൊലക്കത്തി
    ഉടലററ ശിരസ്സിനോട് ചോദിച്ചു

    "തേന്മാവ് പൂക്കുന്നതും നോക്കി
    സ്പന്ദിച്ചിരുന്ന ഒരു ഹൃദയമുണ്ടായിരുന്നു
    നിന്റെ മൂർച്ചയ്ക്കുള്ളില്‍
    വഴിതെറ്റി പിരിഞ്ഞത്   എന്റെ ഹൃദയം"
                .........ശിരസ്സു കത്തിയോടു് പറഞ്ഞു


    'വെളിച്ചം തെളിയുന്നതും കാത്ത്
    പൂങ്കോഴികൾ  ഉറക്കളയ്ക്കുന്നു
    നിഴലുകള്‍ വളരുന്നതും നോക്കി
    ഉച്ച വെയില്‍ തീകായുന്നു 
    ഇഴഞ്ഞിഴഞ്ഞ്  ഭൂമിയളക്കുന്നു  ചന്ദ്രിക
    തുറന്ന  ഈ കണ്ണുകള്‍ തേടുന്നത്
    പാതിവഴിയില്‍  വെച്ച്
    നീ കാരണം പിരിയേണ്ടി വന്ന... ... .'
            .......... .പൂർത്തിയാക്കാതെ  ശിരസ്സ് വിതുമ്പി 

    നീ കൊത്തിവലിച്ചപ്പോൾ
     തുടിക്കുന്ന എൻറെ ഹൃദയം
    കൊഞ്ചിക്കുഴയുകയായിരുന്നു .
    നിന്റെ കൈപ്പിടിയിലെ രക്തക്കറ
    എന്റെ ഹൃദയം
    നല്കിയ  അവസാനത്തെ മുത്തം


    മൂര്‍ച്ചയില്‍ നിന്ന് കണ്ണീരൊഴുകി
    തണുത്തു തുടങ്ങിയ കത്തിയിൽ  
    ഒട്ടിപ്പിടിച്ച  ഹൃദയരക്തത്തിൽ
    സ്നേഹപൂർവ്വം   മൂർച്ച തലോടി 

    "ഒരു ഹൃദയമുണ്ടയിരുന്നെങ്കില്‍....."

    ആദ്യമായി കത്തി
    ഹൃദയത്തെ പറ്റി ചിന്തിച്ചു.
    .... .... ... വിശ്വം.

    നിറങ്ങള്‍

    നിറങ്ങള്‍


    ഏഴു നിറങ്ങള്‍ നിനക്ക്
    കറുപ്പില്‍ കരിമുകില്‍
    വെളുപ്പില്‍ മേഘകൂട്ടുകള്‍
    നീലപരവതാനിയിലൂടെ
    ചുവന്നു തുടുത്ത സൂര്യന്‍


    വെളുപ്പില്‍ പൊതിഞ്ഞ്
    കറുത്ത കൈകള്‍
    പകരം വെക്കാനാവാത്ത
    ഓര്‍മകളുമായി
    പിന്നില്‍.


    ഇപ്പോള്‍
    നിറങ്ങള്‍ക്ക്
    നിന്നെ
    തിരിച്ചറിയുവാന്‍
    കഴിയുന്നില്ല.
    ...... ... വിശ്വം

    മഴ

    മഴ

    ഒഴുക്കില്‍പ്പെട്ട നിനക്ക്
    മനസ്സുതുറന്നൊന്നും
    കേഴുവാനായില്ലല്ലോ


    ഒരു നീര്‍മണിയുടെ വിതുമ്പല്‍
    ഓളങ്ങള്‍ക്കൊപ്പം
    വിദൂരതയിൽ

    നനഞ്ഞുതിർന്ന
    ദിനരാത്രങ്ങൾക്ക്
    ഒരു താളംപോലെ
    നിഴലുകള്‍ ഇല്ലാതെ
    നീ യും.


    മഴയ്ക്ക്‌
    സംഗീതം
    അറിയുമോ .ആവോ ....?

    .... ..... .... .. വിശ്വം

    കായൽ ചുറ്റുമ്പോൾ

    കായൽ ചുറ്റുമ്പോൾ


    കായലില്‍ കക്കവാരുന്നവർ
    ഹൌസ് ബോട്ടുകളുടെ ശബ്ദം കേള്‍ക്കുമോ ? .
    കാറ്റിൽ ഉലയുന്നത്  കൊച്ചുവള്ളം
    കടന്നുപോയ ബോട്ടിന്റെ ഓളത്തില്‍.

    ടൂറിസം കണ്ടുപിടിച്ച സായിപ്പും
    ചുരുട്ടുവലിച്ചു ചുറ്റിനടക്കുന്ന മദാമ്മയും
    വെള്ളത്തില്‍ മുങ്ങികിടക്കുന്നവരുടെ
    താളം പിടിച്ച് കാവൽ  നിന്നിരുന്ന
    കൊതുമ്പു വള്ളങ്ങൾ കണ്ടിരുന്നോ? .

    പാഞ്ഞ് ഓടുന്ന പനമ്പ് കൊട്ടാരങ്ങള്‍
    പായ്മരം കെട്ടിയ വള്ളങ്ങൾ
    ഒഴുകിയ  വഴികളിലൂടെ
    സ്പീഡില്‍ കുമരകത്തേക്ക്

    യമഹാ തുപ്പിയ  എണ്ണയിൽ
    നിലാവെളിച്ചം ചിരിയ്ക്കുന്നു .
    കാറ്റില്‍ പൊരിയുന്ന കരിമീൻ മണം
    കായല്‍ മത്സ്യങ്ങൾക്കും  കൊതിയൂറി

    ടൂറിസ്ററുബോട്ടുകൾ  തകര്‍ത്തത് വട്ടവലകള്‍.
    അടിക്കായലിളകി വംശം നശിച്ച കക്കകള്‍.
    മുങ്ങി വാരിയവർക്ക് കിട്ടിയത്  ചെളിക്കൂനകൾ
    കയറൂരി ഒഴുകിയ തോണികൾ
    പായല്‍ക്കൂട്ടങ്ങൾ തടഞ്ഞു വെച്ചിരിക്കുന്നു.

    ഇടയ്ക്കിടയ്ക്ക് വിളക്കുമരച്ചുവട്ടിലേക്ക്
    പൊങ്ങിവന്ന്  മുങ്ങിമരിച്ചവരുടെ ആത്മാക്കൾ
    കക്കാക്കായലില്‍ കൊയ്ത്തിനു പോയി
    കായലിൽ മറിഞ്ഞ കെട്ടുവള്ളം തിരയുന്നു.
    പള്ളി ജെട്ടിയിലെ സിമിത്തേരി മതിലിൽ 
    പുതിയ ആത്മാക്കൾ എത്തിനോക്കുന്നു.
    പാതിരാമണലിലെ പക്ഷിക്കൂട്ടങ്ങള്‍
    പൊരിച്ച കോഴിക്കാലുകള്‍ തിന്നുന്നു
    ഒഴുകിനടക്കുന്ന പോളക്കൂട്ടങ്ങള്‍
    കായലില്‍ നിറഞ്ഞു തുളുമ്പുന്ന
    ചൈനീസ് വെളിച്ചത്തില്‍
    ദിക്കുകള്‍ തിരിച്ചറിയുന്നു.


    നല്ല തണുപ്പാണ്
    കായലിന്റെ അടിത്തട്ടിൽ
    കക്കകൾ തിരഞ്ഞ് മുങ്ങിയവരുടെ കുടങ്ങള്‍
    ഹൌസ് ബോട്ടുകളുടെ പുറകേയൊഴുകി.
    കുമരകത്തേക്ക്  നീന്തിനടന്നു

    ............. ....................... വിശ്വം.


    വേനല്‍ നൊമ്പരങ്ങള്‍

    വേനല്‍ നൊമ്പരങ്ങള്‍


    ആവി പറക്കുന്ന നൊമ്പരങ്ങൾക്ക്
    കണ്ണീര്‍ അളക്കുവാനാവില്ല
    കാലന്റെ കാല്‍പെരുമാറ്റം
    ആരും റിംഗ് ടോണാക്കില്ല.
    കാഴ്ച്ചക്കാർക്ക്
    പടവുകൾ കയറി മടുത്തിരിക്കുന്നു
    നിലത്ത്  കൂർപ്പിച്ചകാതുകളുമായി
    അവള്‍ ഉറങ്ങുന്നുണ്ട്.

    ഒന്ന് ചുമച്ചാല്‍ , തുമ്മിയാല്‍
    കട്ടിലില്‍  അറിയാതെ  കൈതട്ടിയാല്‍
    എന്നിലേക്ക്  നീളുന്ന
    സ്റെറതസ്കോപ്പുകൾക്കായി
    അവള്‍ ഓടിയിരിക്കും.
    തുറക്കാന്‍ മടിക്കുന്ന കണ്‍പോളകളിൽ
    അടയാന്‍ മടിയ്ക്കുന്ന അകകണ്ണിൽ
    എന്റെ ഹൃദയസ്പന്ദനം ശ്രവിക്കുന്നത്
    അവളുടെ മുടിനാരുകൾ


    സൂര്യന്റെ നിറമുള്ള കൊന്നപ്പൂക്കള്‍
    വെള്ളരിയ്ക്ക, മാങ്ങ, നെല്‍ക്കതിര്‍
    ഓട്ടുരുളി, സ്വർണ്ണമാല
    പാടത്ത്
    മഴപെയ്തു മറിഞ്ഞ
    വിളവിന്റെ നിലവിളി
    കണികണ്ടത്‌
    കണ്ണുനീരണിഞ്ഞ ശൌരിയെ

    മഴയിൽ കുഴഞ്ഞുതിര്‍ന്ന കതിർ മുത്തുകൾ
    പുനർ ഭവത്തിന്റെ നാമ്പുകള്‍ നീട്ടുന്നു
    ദയാപൂര്‍വ്വം നോക്കിയവർ
    തോല്‍വിയുടെ ചോര ശർദ്ദിക്കുന്നു
    എന്റെ ചുമയില്‍
    അവളുറങ്ങി പോകുന്നു.

    വേനല്‍ ചുരം കടന്ന്
    ഉള്ളിലേക്കാഴ്ന്നിറങ്ങിയ കനലുകള്‍
    നുകങ്ങളാഴ്ത്തി വലിയ്ക്കുന്നു.
    കൊയ്തുപാട്ടിന്റെ ശീതക്കാറ്റില്‍
    വെള്ളിടിയുടെ മിന്നല്‍ പിണരുകളായി
    വ്യര്‍ത്ഥ ചിന്തകള്‍ ആളിപ്പടരുന്നു.
    ഉറക്കത്തിലേക്കവൾ
    ആഴ്ന്നു പോകുന്നു
    .... .... .... ..... .... വിശ്വം.

    വെടിയുണ്ടയ്ക്ക് പറയുവാനുള്ളത്.....

    വെടിയുണ്ടയ്ക്ക് പറയുവാനുള്ളത്.....
    ***************************

    ഒരു വിരല്‍ തുമ്പിന്റെ ചലനം മാത്രം മതി
    മുന്നിലകപ്പെട്ടവന്റെ
    വിരിമാറിലേക്ക്  തുളച്ചു കയറുവാന്‍
    ചിറകുകള്‍ തകർന്ന്  നിലം പതിയ്ക്കുമ്പോള്‍
    നിർദ്ദയം കുതിച്ചു പായുക
    അതുമാത്രമാണ്
    തോക്കിനകപ്പെട്ടവന് ചെയ്യുവാനുള്ളത്.


    രക്ത മൊലിപ്പിച്ച്
    രാമബാണമേററ മാരീചനെപോലെ
    ചുണ്ടുകള്‍ പിളർത്തുമ്പോൾ
    ഏറെറടുത്ത ദൌത്യത്തിന്റെ
    പൂര്‍ണ്ണത
    ഓരോ വെടിയുണ്ടയ്ക്കും.

    ചലനങ്ങൾക്ക്  പറയുവാനുണ്ട്
    ഒരുപാടു വീരകഥകള്‍
    ഒരു പക്ഷേ  ഒരു രാഷ്ട്രീയ എതിരാളി
    ഉന്നതന്റെ ശ്രേണീവലയം തകര്‍ക്കാന്‍ ശ്രമിച്ചവൻ
    ലിഫ്ററിനുള്ളിൽ  സംശയപൂർവ്വം
    സഞ്ചരിച്ചവന്‍
    തെളിവുകള്‍ തീർക്കാനായി
    തുടച്ചുനീക്കപ്പെട്ടവന്‍
    സംഘം ചേര്‍ന്ന് ഒരു ജനതയെ
    തിരുത്തുവാന്‍ ശ്രമിച്ചവന്‍

    തോക്കിനുള്ളില്‍
    വീര്‍പ്പുമുട്ടിയിരിയ്ക്കുമ്പോൾ
    ചലനമററവരുടെ
    ചോരയില്‍ നീന്തുമ്പോള്‍
    രക്ഷ പെടാത്തവനെ നോക്കി
    രക്ഷപെട്ട വെടിയുണ്ടയുടെ രോദനം
    "ലക്‌ഷ്യം തെററുന്നവന്റെ കയ്യിലെങ്കിൽ  
    എതിരാളികൾ രക്ഷപ്പെട്ടേനെ" 

    സാക്ഷികള്‍
    അറിഞ്ഞുകൊണ്ടു മറക്കുന്നു
    വെച്ചവനും കൊണ്ടവനുമിടയില്‍
    കർമ്മപൂരകമാകുന്ന "വെടിയുണ്ട."


    പോസ്റ്റ് മോര്‍ട്ടം തട്ടുകളില്‍
    ഫോറെൻസിക്ക്  ലാബുകളില്‍
    കോടതിമുറികളില്‍
    മൂകമായ്
    നിരപരാധിയെ  പോലെ
    കയറി ഇറങ്ങുന്നു
    വെടിയുണ്ട 

    അതിര്‍ത്തിയിലും
    അകമ്പടി കൂട്ടത്തിലും
    ബ്രീഫ് കേയ്സുകളിലും
    ഉണ്ടകള്‍
    ശ്വാസമടക്കി
    രക്ഷപെടാനുള്ള പഴുതുകൾതേടി
    കാഞ്ചിയിലമരുന്ന
    വിരൽ തുമ്പിനായി
    വിതുമ്പുന്നു.
    ................. . വിശ്വം