Pages

സ്വപ്നച്ചുഴി


 സ്വപ്നച്ചുഴി
ഉറങ്ങുമ്പോള്‍
പ്രളയം സ്വപ്നം കാണുന്ന രാപ്പനിയില്‍
തല മരവിച്ചിരുന്നു
പിച്ചും പേയും പറഞ്ഞ്  രാത്രിയില്‍
മറ്റുള്ളവരുടെ ഉറക്കവും

പനികൂര്‍ക്കയും  തുളസ്സിയിലയും  തേടി
മലകളില്‍ അലഞ്ഞു നടന്നു
ചുക്ക് വെള്ളം ചൂടാക്കിയ
ജീവന്‍റെ ഊഴം.

വാക്കുകള്‍ ചേക്കേറാനിടയില്ലാതെ
മൌനം വരിക്കുന്നു
ഒടിഞ്ഞു വീണ ചില്ലകളില്‍
മരത്തിന്‍റെ  വിങ്ങൽ


മരവിച്ച  ബന്ധങ്ങള്‍ 
വാക്കേറ്റങ്ങളുടെ ചുടു പകരും
തുടര്‍ന്ന്‌ 
പോരാളികളാകും

നിനക്ക് കണ്ണിമാങ്ങാ വേണോ..?
ഇത്തിരി ദാഹ ജലം എനിയ്ക്കും!
സ്നേഹം നടിച്ച് 
പ്രളയത്തോടൊപ്പം
പുര്‍വ്വ കാലങ്ങള്‍
സ്വപ്നച്ചുഴിയില്‍

...................... വിശ്വം.

അഭിപ്രായങ്ങളൊന്നുമില്ല: