Pages

പകൽ മായുമ്പോൾ

പകൽ മായുമ്പോൾ 

വിരലിനോളമായി തീരും ചുവർചിത്രവും 
തൊടിയിൽ മധുനുകരുന്നൊരു കരിവണ്ടും 
പുഴയിലെപ്പഴന്തോണിമെല്ലെയിളകിയും
നിഴൽ അനക്കം ഓളത്തിലലിയുന്നതും 
കതിരോനൊളിക്കുവാൻ കുങ്കുമംതേച്ചതും 
കണ്ടു പേടിച്ച മിഴികളുമായല്ലോ 
പകൽ പതിവായി  യാത്രപോകുന്നത് !


വഴിയിലെങ്ങോ തളർന്ന മുക്കുറ്റിതൻ 
തോഴനാം അർക്കകിരണബാഹുക്കൾ  
തടവി നാണിക്കും നാലുമണിപൂക്കളും 
കരയാതെ കാർകൂന്തലഴിച്ചിട്ടരികത്ത് 
കരളുവെന്തുലയൂതും ശിശിരമേഘങ്ങളും 
വെറുതേയീ ചുണ്ടിൽ അടയാളമായിട്ടൊര
ധര ചുംബനം തന്നോ പിരിയുമീ നേരത്ത് !   


ഹൃദയതന്ത്രികൾ മീട്ടുന്ന രാഗങ്ങൾ 
സിരകളിൽ തിരയുന്നതല്ലോ അനുരാഗം
പിളർന്നമാറിലും ചുരന്നു പാൽപ്പുഴ
പിടഞ്ഞുതളർന്നുതേങ്ങുന്നൊരമ്മയിൽ    
പറഞ്ഞ വാക്കുകൾ പതിഞ്ഞ നോട്ടങ്ങൾ
ഉറവയിൽ നിന്നിറ്റ കദന കാരുണ്യവും
തിരികെ നൽകുന്നു വെറുതേ പോകണ്ടല്ലോ !


ഉരുണ്ടുരുണ്ടനാദി കാലമായ് തിരിയുന്നു
വിരണ്ടു നിന്നില്ല ഇരുളിലെങ്ങുമേ   
നരകവിനോദങ്ങൾ നടനമാടുവാൻ

അഭിപ്രായങ്ങളൊന്നുമില്ല: