Pages

അടയാളങ്ങളില്ലാതെ


 അടയാളങ്ങളില്ലാതെ
തുറന്ന ജനാലയിലുടെ  അകത്തു കയറുമ്പോള്‍
വിരലടയാളങ്ങള്‍  പതിയും
പതിയെ  കിടക്ക വരിയ്ക്കടിയിലുള്ള 
താക്കോല്‍കൂട്ടം എടുത്താൽ   കൈ മുട്ടുമോ എന്തോ..?
അടയാളങ്ങള്‍ ബാക്കിയാക്കാതെങ്ങനെ മോഷ്ടിയ്ക്കും..?

ജീവിതം മോഷണങ്ങളുടെ  ചില്ല് കൊട്ടാരമാണ് 
ആദ്യം അടുത്തുകൂടി കരളെന്നുവിളിച്ചു ഹൃദയം  കവർന്നു
ബാക്കിവെച്ച മോഹങ്ങള്‍ പെട്ടെന്നാരോ തട്ടിയെടുത്തു 
ആയുസ്സിന്‍റെ  ഭാഗം മുഴുവന്‍ കാലം കവര്‍ന്നെത്തു 
ഇത്തിരിയുള്ള  ചിന്തകളില്‍ എങ്ങനെ  നീ വരാതിരിയ്ക്കും?

ചിറകുകള്‍കറുത്ത  വെളുപ്പാന്‍കാലം
ഇരുട്ടിനെ മോഷ്ടിക്കുന്നു
കറുത്തിരുണ്ട മേഘങ്ങള്‍ ചന്ദ്രബിംബത്തേയും 
എല്ലായിടത്തും അടയാളങ്ങള്‍ ബാക്കിയാകുന്നു.

മുഖം കണ്ടാലോ  ..? അടയാളങ്ങളില്‍ 
കാഴ്ചയ്ക്ക്  എന്ത് സ്ഥാനം !
കണ്ടത് വിവരിയ്ക്കുമ്പോള്‍ തെറ്റിയതാകാം 
പിന്നെയും തമ്മില്‍ കണ്ടാലല്ലേ കള്ളനാകൂ..!


അടയാളങ്ങളില്ലാതെ   
നിര്‍ത്താതെ  പ്രശംസിയ്ക്കുന്നവര്‍
പ്രസംഗിച്ചത്  മോഷണത്തെ കുറിച്ചായിരുന്നു. 
                                      .. .... ...   വിശ്വം.

അഭിപ്രായങ്ങളൊന്നുമില്ല: