Pages

അവസാനത്തെ ആശ്വാസ വചനം

അവസാനത്തെ ആശ്വാസ വചനം



ഒരുതുള്ളി ചോര പോലും പൊടിയാതെ
ഒരു അപശബ്ദം പോലും പുറപ്പെടുവിയ്ക്കാതെ
ഒരു പ്രതീക്ഷ പോലും കണ്ണുകൾക്ക്   നല്‍കാതെ
ഒരു കച്ചിതുരുമ്പിനെപോലും കൈകള്‍ തിരയാതെ
ഒരു രോമം പോലും പുറമേകാണാതെ
ശരീരമാസകലം മൂടി
കൈകള്‍ ബന്ധിച്ചു
മുഖം മൂടിയണിഞ്ഞു
ഒരു ഊരാക്കുടുക്കില്‍
നീതി നടപ്പാക്കാന്‍ വിധിക്കപ്പെട്ടു...!

രാത്രി ഉണര്‍ന്നു വരുന്നതെയുള്ളു
ഇരുട്ട് മുറിയിലേയ്ക്ക് ചീവീടുകളുടെ
നിലവിളി കടന്നതേയില്ല....
നീലവെളിച്ചം ഊറിയൂറി വീഴ്ത്തി കൊണ്ട്
നീതിയുടെ കാവല്‍ക്കാര്‍ അകമ്പടിയേകി.

പുലരുവാന്‍ പോകുന്ന പ്രപഞ്ചം
പുകപടലങ്ങളാല് മൂടപ്പെട്ടിരിക്കുന്നു.
കാരാഗൃഹത്തിന്റെ തൂക്കുമരത്തില്‍
പ്രതിയെ കാത്തു ക്ഷമകെട്ട കൊലവള്ളി...!

കൃത്യത പാലിച്ച ഘടികാരം
കുറ്റപത്രം വായിച്ച ന്യായാധിപന്‍
ശിക്ഷ നടപ്പാക്കാന്‍
കാത്തിരിക്കുന്ന ആരാച്ചാര്‍

ഏറ്റുപറയാത്ത കുറ്റത്തിന്
എഴുതികൂട്ടിവായിച്ച വിധി
പെര്പെടുന്നതിന്റെ ദുഃഖം പേറി
ചിരിച്ചുകൊണ്ട് ദേഹത്തില്‍
അതിവേഗം ചലിക്കുന്ന ജീവന്‍

"ദൈവ പുത്രന്മാര്‍ കാലാകാലങ്ങളായി
കടന്നുപോയ വഴികളിതുതന്നെയല്ലേ....?"

.............ദേഹി ദേഹതിനോടു പറഞ്ഞ
അവസാനത്തെ ആശ്വാസ വചനം.

.................... .................. വിശ്വം.

അഭിപ്രായങ്ങളൊന്നുമില്ല: