Pages

കവിയും കവിതയും

കവിയും കവിതയും


സന്ധ്യയ്ക്ക്
ഉത്തരത്തിൽ
ഗൌളി തീറ്റ തേടുന്നത് കാണ്കെ
കവി കവിത കോറി.

ദൈനസോറുകളെ പോലെ
വേട്ടയാടുന്ന പല്ലീ
നിനക്കെത്ര പല്ല്?
ചുഴററിയെറിയുന്ന വാലിന്
കുതിരശക്തികളെത്ര?
ആകാശത്തിനെതിരെ
ആഞ്ഞുതറപ്പിച്ച കാല്പാദങ്ങൾക്ക് 
ആരെയൊക്കെ ചവുട്ടി വീഴ്ത്താൻ  പറ്റും

പല്ലി ചിലച്ചില്ല
കവി തുടർന്നു
നിന്റെ മൌനം
എനിക്ക് നൊമ്പരം
ചിലമ്പൽ ആശ്വാസം
നിന്റെ കരുത്തിൽ
ഞാൻ  നിസ്സാരൻ

"നിന്റെ ജോലി നീ തന്നെ ചെയ്യുന്നു."


നിമിഷങ്ങൾക്കുള്ളിൽ
പല്ലി കൊതുകിനെ വേട്ടയാടി.
പല്ലി ചവച്ചോ   . ചവച്ചില്ല
നീണ്ടനാവിനുള്ളിൽ
നീന്തലറിയാത്ത കൊതുകിനെ
പല്ലി വിഴുങ്ങി

കവി വിളിച്ചൂ  "പല്ലി നിനെക്കെന്തിനീ നാവ്?"

കൊതികിന്റെ പുനർജ്ജന്മം
പല്ലിയാകണമെന്നു പ്രാർത്തിച്ച്
കവി പല്ലിയെ തടവി.

പല്ലിയിൽ  നിന്ന് ഭൂമിയിൽ  പതിച്ച
വാൽ  നൃത്തം ചെയ്തു.
തലയും കാലും കൈയ്യുമില്ലാത്ത
അവയവ വടിവില്ലാത്ത "കാബറെ"

കുതിര ശക്തികൾ  കുറച്ചുകുറച്ച്
നൃത്തം നിലപ്പിച്ച വാൽ
നീണ്ടു നിവര്ന്നു കിടന്നപ്പോൾ
കവി വീണ്ടും കവിത തേടി
കവിത പല്ലിയെ തേടി


പല്ലി ഇല്ലാഞ്ഞ ഉത്തരത്തിൽ
കവിത നഷ്ടപ്പെട്ട കവി
ഇങ്ങനെ എഴുതിവെച്ചു..


കോടാനുകോടി യുഗങ്ങൾക്കു   മുമ്പ്
ദൈനസോറുകൾ മനുഷ്യരെ വേട്ടയാടിയപ്പോൾ
വാലുണ്ടായിരുന്ന മനുഷ്യർ
വാലുമുറിച്ചു രക്ഷനേടിയിരുന്നു.

കുതിരശക്തിയുണ്ടായിരുന്ന വാല്
ദൈനസോറുകളെ ആക്രമിച്ച്
ഭൂമുഖത്തുനിന്നും തുടച്ചുനീക്കി.

വാൽ  രൂപാന്തരം പ്രാപിച്ച്
പാമ്പുകളായി മാറി
പാമ്പുകൾ  പെരുകി വർഗ്ഗങ്ങളുണ്ടായി.
ചിലർ  വിഷമുള്ളവയായി
ചിലർ  നിറമുള്ളവരായി.

പാരമ്പര്യം കണ്ടെത്തിയ മനുഷ്യൻ
പാമ്പിൽ  രക്തബന്ധവും കണ്ടെത്തി
" നിറങ്ങളും വിഷങ്ങളും തലമുറകൾ  കൈമാറി
ആധുനിക മനുഷ്യനുണ്ടായി"


വാലിൽ  കവിത നഷ്ടപ്പെട്ട കവി
പിന്നീടൊന്നും എഴുതിയില്ല.

..... ..... ...

അഭിപ്രായങ്ങളൊന്നുമില്ല: